മാന്നാര്‍ (ആലപ്പുഴ): കമ്മ്യൂണിസം ഉണങ്ങിയ വിഷവൃക്ഷമാണ് ആര്‍എസ്എസ് സംസ്ഥാന കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി. മാന്നാറില്‍ നടന്ന പരുമല ബലിദാന ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ വൃക്ഷത്തെ മുഴുവന്‍ ജനങ്ങളും ചേര്‍ന്ന് ആഞ്ഞൊന്ന് തള്ളിയാല്‍ മറിഞ്ഞു വീഴും. ലോകത്ത് കോടിക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി ചോരച്ചാലുകളിലൂടെയാണ് കമ്മ്യൂണിസം അരക്കിട്ടുറപ്പിച്ചത്.
ഭാരതത്തിലെ മാറ്റം കേരളത്തില്‍ മറച്ചുവയ്ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് മനസ്സിലാക്കി തുടങ്ങിയ ജനങ്ങള്‍ അവസാന ആണിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അടിച്ചു കഴിഞ്ഞു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ചിന്തയാണ് കമ്മ്യൂണിസത്തിന്റെ അജണ്ട. സിപിഎമ്മിനുവേണ്ടി കൊല്ലാനും ചാകാനും നടന്ന പിന്നോക്കക്കാര്‍ക്ക് ഇവര്‍ എന്താണ് നല്‍കിയത്. ഇപ്പോള്‍ ഇവരെ അവഹേളിക്കാനും അധിക്ഷേപിക്കാനുമാണ് നേതൃത്വം ശ്രമിക്കുന്നത്.ഇവരെ തുടച്ചു നീക്കാന്‍ കാവിക്കൊടിയോടൊപ്പം മഞ്ഞക്കൊടികളും ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.
ജാതിയില്ലാതെ വാതോരാതെ സംസാരിക്കുന്ന സിപിഎം നേതാക്കന്മാര് എന്തുകൊണ്ട് സ്വന്തം പേരില്‍ നിന്നും ജാതിപ്പേരുകള്‍ നീക്കം ചെയ്യുന്നില്ല. മനുഷ്യന് അധപതിച്ചാല്‍ മൃഗമാറുമെന്നും മൃഗം അധപതിച്ചാല്‍ കമ്മ്യൂണിസ്റ്റുമാകും. ജനാധിപത്യത്തിന് കമ്മ്യൂണിസ്റ്റ് എന്നും എതിരാണ്. പാര്‍ട്ടി ഇപ്പോള്‍ മദനിയുടേത് പോലും കാലു പിടിക്കേണ്ട ഗതികേട് ഉണ്ടായത് ഇവര്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടതുകൊണ്ടാണ്.
അവസാനമായി നുണ പ്രചരിപ്പിച്ചും അക്രമം അഴിച്ചുവിട്ടും അണികളെ പിടിച്ചു നിര്‍ത്താനുള്ള തീവ്ര ശ്രമമാണ് ഇവര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരുമല ബലിദാന്‍ ട്രസ്റ്റ് സെക്രട്ടറി മധുപരുമല അദ്ധ്യക്ഷത വഹിച്ചു. തപസ്യ സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബലിദാനികളുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റും വിതരണം ചെയ്തു. കൃഷ്ണപുരം ചിറയ്ക്കല്‍ കുറ്റി ഏഴാം വാര്‍ഡ് സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനം രാജിവച്ച് ബിജെപിയില്‍ അംഗത്വമെടുത്ത പ്രദീപിനെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: