കൊച്ചി: വീട്ടമ്മയോട് സൗഹൃദം നടിച്ച് ഉന്നത സിനിമ ബന്ധങ്ങള്‍ പറഞ്ഞ് വിശ്വാസ്യത ജനിപ്പിച്ച് 8 1/4പവനും 4,60,000 രൂപയും കൈക്കലാക്കി മുങ്ങിയ പാലാരിവട്ടം പി.ജെ ആന്റണി റോഡില്‍ കോളാപ്പിള്ളി വീട്ടില്‍ ദീപ വിനയന് (43), കൊടുങ്ങല്ലൂര്‍ മതിലകം പളളിവളവ് ഭാഗത്ത് വിശ്വനാഥന്റെ ഭാര്യ ശ്രീകല (41) എന്നിവരെ സൈബര്‍സെല്ലിന്റെ സഹായത്തോടെ നോര്‍ത്ത് പറവൂര്‍ പോലീസ് പിടികൂടിയത്.
പറവൂര്‍ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് നോര്‍ത്ത് പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ടി.വി. ഷിബു, എസ്സിപിഒ രഘുനാഥ്, ഷാഹീര്‍, സിപിഒമാരായ സെബാസ്റ്റ്യന്‍, ഷീജ എന്നിവര്‍ ചേര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികളുടെ പേരില്‍ പാലാരിവട്ടം, കൊടുങ്ങല്ലൂര്‍, കടവന്ത്ര എന്നീ പോലീസ്സ്റ്റേഷനുകളില്‍ സമാനസ്വഭാവമുളള നിരവധി കേസ്സുകളും പരാതികളും നിലവിലുണ്ട്.
വ്യാജവിലാസവും പേരുകളും നല്‍കിയാണ് ഇവര്‍ തട്ടിപ്പിനിറങ്ങുന്നത്. സിനിമപ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ പേരുപയോഗിച്ചും ദീപ തട്ടിപ്പ് നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: