കൊച്ചി: കേരള തീരത്ത് മതിയായ രേഖകളില്ലാതെ മത്സ്യബന്ധനത്തിനായി പോകുകയായിരുന്ന മത്സ്യബന്ധന ബോട്ടുകള്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉദേ്യാഗസ്ഥര്‍ പിടിച്ചെടുത്തു.
മത്സ്യബന്ധനത്തിനാവശ്യമായ ലൈസന്‍സും രജിസ്ട്രേഷനും കൈവശമില്ലാതെ മത്സ്യബന്ധനത്തിനായി പോവുകയായിരുന്ന ‘സെന്റ് തദേവൂസ്’, ‘ജെര്‍ഷ് മാക്സ്’ എന്നീ മത്സ്യബന്ധന ബോട്ടുകളാണ് വൈപ്പിന്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തത്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് സിഐ കെ.എം. സജീവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പക്ടര്‍ മധു വി.റ്റി, സിപിഒ മാരായ ഭവജേഷ്, രതീഷ്, സീ ഗാര്‍ഡ് മഹേന്ദ്രന് എന്നിവരടങ്ങിയ സംഘം പട്രോളിംഗിനിടെ നടത്തിയ പരിശോധനയിലാണ് ബോട്ടുകള്‍ പിടിച്ചെടുത്തത്.
50000 രൂപ വരെ പിഴ ചുമത്താവുന്ന നിയമലംഘനമാണ് ബോട്ടുകള്‍ ചെയ്തത്. രജിസ്ട്രേഷന്, ലൈസന്‍സ് എന്നിവയില്ലാതെ മത്സ്യബന്ധനം നടത്തുന്നത് കെഎംഎഫ്ആര്‍ ആക്ട് പ്രകാരം കുറ്റകരമാകയാല്‍ കര്‍ശന പരിശോധന തുടരുമെന്നും സി.ഐ കെ.എം. സജീവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: