നാദാപുരം: വിലങ്ങാട് ഉരുട്ടിക്കുന്നിലെയും ഉടുമ്പറങ്ങിമലയിലും കരിങ്കല്‍ ക്വാറിക്കെതിരെയുള്ള സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നിലപാട് ശുദ്ധ തട്ടിപ്പാണന്ന് യുവമോര്‍ച്ച. സിപിഎം പഞ്ചായത്ത് മെമ്പര്‍മാരായ ടി.കെ.കുമാരനും, വസന്തകുമാരിയും അംഗങ്ങളായ സബ് കമ്മിറ്റിയാണ് ക്വാറിക്ക് അനുമതി കൊടുക്ക ണമെന്ന ശുപാര്‍ശ ഭരണസമിതിക്ക് നല്കി യത്. സിഐടിയു നേതൃത്വത്തില്‍ ക്വാറിക ള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് ആവശ്യ പ്പെട്ടു കൊണ്ട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നേരത്തെ സമരം നടത്തുകയും, ഈ ആവശ്യം ഉന്നയിച്ചു സിഐടിയു നേതാക്കള്‍ പഞ്ചായത്ത് പ്രസിഡണ്ടിനെ നേരില്‍ കണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേ സമയം ഇന്നലെ വാണിമേല്‍ പഞ്ചായ ത്തിലേക്ക് ഡിവൈഎഫ്ഐ നട ത്തിയ മാര്‍ച്ചില്‍ നിന്ന് ഒരുവിഭാഗം പ്രവര്‍ത്തകരും പാര്‍ട്ടി നേതാക്കളും മാറി നിന്നതോടെ ഖനനത്തിന് അനുമതി നല്കിയ ലീഗ് ഭരണ സമിതിയുമായുള്ള ഒത്തുകളി മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്നും ബിജെപി വാണിമേല്‍ മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. എന്നാല്‍ ഖനനത്തിന് പഞ്ചായത്ത് അനുമതി നല്കിയാലും ക്വാറി പ്രവര് ത്തിക്കാന് അനുവദിക്കില്ലന്ന് യുവ മോര്‍ച്ച ജില്ലാ സെക്രട്ടറി എം.സി. അനീഷ് പറഞ്ഞു. പൊതുജനങ്ങളെ അണിനിരത്തി ഖനനം തടയാന്‍ ബിജെപി വാണിമേല്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചതായി പ്രസിഡണ്ട് മാമ്പറ്റ ബാലനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: