വാഷിംഗ്ടണ്‍ : ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ജനപിന്തുണയേറുന്നതായി സര്‍വ്വേ ഫലം. ലോകത്തെ ആധികാരിക ഗവേഷണ സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്ററാണ് ഇന്ത്യക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ ഫലം പുറത്തട്ട് വിട്ടത്.
ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ നേതാക്കളേക്കാള്‍ രണ്ടിരട്ടി മുതല്‍ മൂന്നിരട്ടി വരെ ജനസമ്മതിയാണ് പ്രധാനമന്ത്രിക്കുള്ളത്. ഭാരതത്തിന്റെ സാമ്പത്തിക സ്ഥിതിയിലും മോദിയുടെ ഭരണത്തിലും ജനങ്ങള്‍ സംതൃപ്തി പ്രകടിപ്പിച്ചു. അടുത്ത പന്ത്രണ്ട് മാസങ്ങള്‍ക്കുള്ളില്‍ സാമ്പത്തിക നില കൂടുതല്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയും ജനങ്ങള്‍ക്കുണ്ടെന്ന് പ്യൂ വെളിപ്പെടുത്തുന്നു. എഴുപത് ശതമാനത്തോളം പേര് മോദിയുടെ അന്താരാഷ്ട്ര നയത്തെ അഭിനന്ദിക്കുന്നുമുണ്ട് .
കോണ്‍ഗ്രസിന്റെ അണികളില്‍ പോലും പ്രധാനമന്ത്രിക്ക് പിന്തുണയേറുന്നുവെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു . അറുപത് ശതമാനത്തിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദിയുടെ ഭീകര വിരുദ്ധ നയത്തേയും അഴിമതി രഹിത ഭരണത്തേയും അംഗീകരിക്കുന്നു. തൊഴിലില്ലായ്മ , ശുചിത്വം , പാവപ്പെട്ടവരോടുള്ള സമീപനം , നാണ്യപ്പെരുപ്പം തുടങ്ങിയ മേഖലകളില്‍ പ്രധാനമന്ത്രിയുടെ നയങ്ങളില്‍ ഇവര്‍ തൃപ്തരാണ് .
മോദിയോടൊപ്പം അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബിജെപിക്കും ജനപിന്തുണയേറുന്നതായി സര്‍വേ സാക്ഷ്യപ്പെടുത്തുന്നു . നഗരങ്ങളേക്കാള്‍ ഗ്രാമങ്ങളിലാണ് ബിജെപിക്ക് പിന്തുണയേറുന്നത് . ഗ്രാമീണ ജനതയില്‍ 89 ശതമാനം പേര് ബിജെപിയെ പിന്തുണയ്ക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പിന്തുണ 64 ശതമാനമാണ് . നഗരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല . 83 ശതമാനമാണ് ബിജെപിയുടെ പിന്തുണ . കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവര്‍ 52 ശതമാനം മാത്രം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: