ന്യൂദല്‍ഹി: വായു മലിനീകരണത്താല്‍ ദല്‍ഹിയില്‍ അകാലത്തില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നെന്ന് പഠനം. ലോകത്തെ മുഴുവന്‍ നഗരങ്ങളേയും കണക്കിലെടുത്ത് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍.
വിദഗ്ധരുടെ കണ്ടെത്തലുകള്‍ പ്രകാരം അടുത്ത പത്ത് വര്‍ഷത്തോടെ ദല്‍ഹിയില്‍ വായു മലിനീകരണത്താല്‍ മരിക്കുന്നവരുടെ എണ്ണം 32000ആകുമെന്നാണ് സൂചന.
കൊല്‍ക്കത്ത നഗരത്തില്‍ നടത്തിയ പഠനത്തില്‍ 2025നും 2050നുമിടയില്‍ വായുമലിനീകരണത്താല്‍ 55000പേര് മരിക്കുമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ കാലയളവില്‍ ദല്‍ഹിയിലെ മരണസംഖ്യ ഏകദേശം 52000 ആയിരിക്കും. മുംബൈയില്‍ 33,100 പേര് മരിക്കുമെന്നാണ് പഠനം.
വായുമലിനീകരണത്താലുണ്ടാകുന്ന വിവിധ രോഗങ്ങള്‍ കാരണം പ്രതിവര്‍ഷം 3.3 ദശലക്ഷം ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് ആഗോള പഠനം സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യം പരിഗണനയില്‍ എടുക്കാത്ത പക്ഷം മരണനിരക്ക് ഇതിലും അധികമായേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചൈനയിലാണ് ഏറ്റവുമധികം ആളുകള്‍ വായു മലിനീകരണത്താല്‍ മരണപ്പെട്ടത്. 1.4 ദശലക്ഷം പേരാണ് ഇവിടെ മരിച്ചത്. 645,000 ഓടെ ഇന്ത്യയാണ് രണ്ടാമത്. 110,000ഓടെ പാക്കിസ്ഥാനാണ് മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: