മുംബൈ: ഷീന ബോറ വധക്കേസ് സിബിഐയ്ക്ക് വിട്ടു. മഹാരാഷ്ട്ര ആഭ്യന്തര സെക്രട്ടറി കെ പി ഭക്ഷിയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ഷീന ബോറ വധക്കേസ് അന്വേഷണം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഇന്ന് ഡിജിപി മഹാരാഷ്ട്ര സര്‍ക്കാറിന് നല്‍കിയിരുന്നു. ഇത് വിലയിരുത്തിയ ശേഷമാണ് കേസ് അന്വേഷണ ചുമതല സിബിഐയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേസന്വേഷണം സംബന്ധിച്ച് പൊലീസിന് പാളിച്ച പറ്റിയെന്നടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
നേരത്തെ ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജി മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസന്വേഷണത്തിന് നേതൃത്വം കൊടുത്ത മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ രാകേഷ് മരിയയെ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. കേസിന് രാകേഷ് മരിയ കൂടുതല്‍ ശ്രദ്ധ നല്കുന്നു എന്നായിരുന്നു ആരോപണം.
ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാം റായ് എന്നിവര്‍ ചേര്‍ന്ന് 2012 ഏപ്രിലില്‍ ഷീന ബോറയെ കൊലപ്പെടുത്തി മൃതദേഹം റായ്ഗഡിലെ വനത്തില്‍ തള്ളിയെന്നാണ് ആരോപണം. സ്റ്റാര്‍ ടിവിയുടെ മുന്‍ സിഇഒ പീറ്റര്മുഖര്ജിയുടെ ഭാര്യയാണ് ഇന്ദ്രാണി മുഖര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: