ആലപ്പുഴ: തീരദേശ ഹൈവേ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ആറുകോടി രൂപ മുടക്കി നിര്‍മ്മിച്ച വാടയ്ക്കല്‍ വാടപ്പൊഴി പാലം നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ഹൈവേ നിര്‍മ്മാണത്തിന് പ്രധാന തടസ്സം പ്രദേശത്തെ ഒരു റിസോര്‍ട്ടാണ്. ഈ റിസോര്‍ട്ട് അനധികൃതമാണെന്ന് വിവിധ സര്‍ക്കാര്‍ രേഖകല്‍ വ്യക്തമാക്കിയിട്ടും ആലപ്പുഴ നഗരസഭയും ജില്ലാ കളക്ടറും റിസോര്‍ട്ടിന് ഒത്താശ ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചു.
പത്രസമ്മേളനത്തില്‍ ഫാ. എഡ്വേര്‍ഡ് പുത്തന്‍ പുരയ്ക്കല്‍, ഫാ. ജോണ്സണ് പുത്തന്‍വീട്ടില്‍, ടി.സി. പീറ്റര്കുട്ടി, സാബു വി. തോമസ്, നിര്‍മ്മല ആല്‍ബര്‍ട്ട്, പി.ജി. ജോണ്‍ബ്രിട്ടോ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: