ചേര്‍ത്തല: സഹോദരങ്ങളുടെ ചികിത്സക്കായി സ്വകാര്യ ബസിന്റെ കാരുണ്യ യാത്രയില്‍ ഒരുദിവസംകൊണ്ട് സമാഹരിച്ചത് 35,000 രൂപ. കൊച്ചി ഗോലാട്ട്പറമ്പില് മുബാറക്-സെഫീനിസ ദമ്പതികളുടെ മക്കളായ അഹമ്മദ് ഫൈസി, ഫൈഹാമൊഹറി എന്നിവരുടെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനായാണ് ചേര്‍ത്തല മുഹമ്മ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശ്രീഹരി ബസ് ഭാരതീയ മസ്ദൂര്‍ സംഘ് സ്വകാര്യ ബസ്റ്റാന്‍ഡ് യൂണിറ്റിന്റെ സഹകരണത്തോടെ കാരുണ്യയാത്ര നടത്തിയത്.
രണ്ടരയും, ഒരുവയസും പ്രായമുള്ള കുട്ടികള്‍ക്ക് മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എഴുപത് ലക്ഷത്തോളം രൂപ ഇതിനായി ചെലവ് വരും. ബസിന്റെ ഉടമയും ഡ്രൈവറുമായ രഞജിത്തും, ബിഎംഎസ് സെക്രട്ടറി വി.കെ. സ്വരാജും, തൊഴിലാളികളായ സജി, വിഷ്ണു, സജീവ് എന്നിവരും വേതനം കൈപ്പറ്റാതെയാണ് കാരുണ്യയാത്രയില്‍ പങ്കാളികളായത്.
കാരുണ്യയാത്രയുടെ ലക്ഷ്യം മനസിലാക്കിയ യാത്രക്കാര്‍ ടിക്കറ്റ് ചാര്‍ജിനെക്കാള്‍ കൂടുതല്‍ നല്കി. സമാഹരിച്ച തുക ബന്ധപ്പെട്ടവര്‍ക്ക് കൈമാറി. വരും ദിനങ്ങളില്‍ കോട്ടയം, അരൂര്‍, വെട്ടയ്ക്കല്‍, ആലപ്പുഴ എന്നീറൂട്ടുകളിലും കാരുണ്യയാത്ര സംഘടിപ്പിക്കുമെന്ന് ബി.എം.എസ് ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ബി.ആര്.ജയന് യാത്ര ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: