അഗളി: അട്ടപ്പാടിയിലെ വനവാസികളുടെ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം ആവശ്യപ്പെടുമെന്ന് കേന്ദ്രമന്തി പൊന്‍ രാധാകൃഷ്ണന്. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് കേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച മാതൃ–ശിശു–സംരക്ഷണകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
വനവാസികളുടെ വികസനത്തിന് ഒട്ടേറെ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അവ വേണ്ടവിധം അട്ടപ്പാടിയില്‍ എത്തിയിട്ടില്ല. ഇതിന്റെ ഉത്തരവാദിത്വം ആര്‍ക്കൊക്കെയാണെന്ന് പരിശോധിക്കും. സേവന സന്നദ്ധമായി വനവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തനം മാറ്റിവച്ച വിവേകാനന്ദ മെഡിക്കല്മിഷനും അതിന്റെ സാരഥി ഡോ. പി. നാരായണനും രാഷ്ട്രത്തിനു മാതൃകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അഡ്വ. എന്‍. ഷംസുദ്ദീന് എംഎല്‍എ അധ്യക്ഷതവഹിച്ചു. സ്വാമി ജിതാത്മാനന്ദ അനുഗ്രഹഭാഷണം നടത്തി. പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപി മുഖ്യാതിഥിയായിരുന്നു. കൊച്ചി കപ്പല്‍ശാല എംഡി കെ.സുബ്രഹ്മണ്യന്, എസ്ബിടി എംഡി ജീവദാസ് നാരായണന്, പി.രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു. വി. പി. എസ്. മേനോന് സ്വാഗതവും ഡോ. പി. നാരായണന് നന്ദിയും പറഞ്ഞു.
കൊച്ചിന് ഷിപ്യാര്ഡിന്റെ സിഎസ്ആര്‍ പദ്ധതിയനുസരിച്ചാണു മാതൃ–ശിശു–സംരക്ഷണകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയ തിയേറ്റര്‍, പ്രസവമുറി, ഐസിയു, നവജാതശിശു പരിചരണകേന്ദ്രം, വാര്‍ഡുകള്‍ എന്നിവയാണു പുതിയ കെട്ടിടത്തിലുള്ളത്.
ഇതിലേക്കാവശ്യമുള്ള ഉപകരണങ്ങള്‍ എസ്ബിടി, കെഎഫ്ഇ, ശാന്തി ഗിയര്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് സംഭാവന ചെയ്തത്. അട്ടപ്പാടിയിലെ വനവാസികള്‍ക്ക് പൂര്‍ണമായും സൗജന്യമായാണു ചികിത്സ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: