പള്ളുരുത്തി: മുണ്ടംവേലി കേന്ദ്രീയ വിദ്യാലയത്തില്‍ കുട്ടികളെയാക്കി തിരികെവരികയായിരുന്ന മാരുതി വാന്റോഡരുകില് കത്തിയമര്‍ന്നു. ഇന്നലെ രാവിലെ 8.30 ഓടെ തോപ്പുംപടി വാലുമ്മേല്‍ പാലത്തിനു സമീപമായിരുന്നു സംഭവം പള്ളുരുത്തി, കച്ചേരിപ്പടി ഭാഗങ്ങളില്‍ നിന്നും ചെറിയ കുട്ടികളുമായി സ്കൂളില്‍ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം പിണഞ്ഞത്.
വലിയ ശബ്ദത്തോടെ തീ ഉയരുന്നത് കണ്ട് പരിസരവാസികള്‍ക്കും, .വഴിയാത്രക്കാര്ക്കുംപകച്ചു നില്ക്കാന് മാത്രമേ കഴിഞ്ഞുള്ളു. തീപടര്‍ന്നയുടനെ ഓടി മാറിയതിനാല്‍ ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപെടുകയായിരുന്നു.
പള്ളുരുത്തികച്ചേരിപ്പടി എം എല്‍ എ റോഡില്‍ പുനത്തില്‍ വീട്ടില്‍ ലോറന്‍സിന്റേതാണ് അപകടത്തില്‍ പെട്ട മാരുതി വാന്‍. ഗ്യാസ് ഉപയോഗിച്ച് ഓടിയിരുന്ന വാന്‍ പെട്രോളിലേക്ക് കണക്ഷന് മാറ്റുന്നതിനിടയില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നുവെന്ന് പറയുന്നു. സംഭവം നടന്നയുടനെ നാട്ടുകാര്‍ വെള്ളം ഉപയോഗിച്ച് തീ അണക്കാന്‍ ശ്രമിച്ചുവെങ്കിലും പൊട്ടിത്തെറി ഉണ്ടാകുമെന്ന ആശങ്കയില്‍ പിന്മാറുകയായിരുന്നു. പിന്നീട് മട്ടാഞ്ചേരിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘം തീയണച്ചു. വാന്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു. സ്കൂളിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചതെങ്കില്‍ വലിയ ദുരന്തമായി മാറിയേനെയെന്ന് നാട്ടുകാര്‍ പറയുന്നു. ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ ജെ.സുരേഷ് കുമാര്‍, അസ്സി: സ്റ്റേഷന് മാസ്റ്റര്‍ കെ.ജെ തോമസ് എന്നിവര്‍ തീയണക്കുന്നതിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: