തിരുവനന്തപുരം: നിര്‍മ്മാര്‍ജ്ജനം ചെയ്ത പകര്‍ച്ചവ്യാധികള്‍ തിരികെവരാന്‍ കാരണം പ്രതിരോധ കുത്തിവയ്പ്പുകള്‍ ഫലപ്രദമായി നടപ്പിലാക്കാത്തതിനാലാണെന്ന് ഐഎംഎ. മലപ്പുറത്ത് ഒരു സ്ഥാപനത്തിലെ അന്തേവാസികള്‍ക്ക് ഡിഫ്തീരിയ ബാധിക്കുകയും ഒരു വിദ്യാര്‍ത്ഥി മരിക്കാനിടയായതും ആശങ്കാജനകമാണ്. ഉന്നത ചികിത്സയ്ക്കായുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തണം.
രോഗം വരാതിരിക്കുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ കാര്യക്ഷമമായി നടത്തുന്നതിനെ കുറിച്ച് ആരോഗ്യവകുപ്പ് ആലോചിക്കണം.
മരുന്നുകള്‍ കണ്ടുപിടിച്ച് പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തിയ പകര്‍ച്ചവ്യാധികളും തിരികെ വരുന്നുണ്ട്. ചില അന്ധ വിശ്വാസങ്ങളാണ് കുത്തിവയ്പ്പ് നിരുത്സാഹപ്പെടുത്തുന്നത്. തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തി ജനങ്ങളെ കുത്തിവയ്പ്പില്‍ നിന്നു പിന്തിരിപ്പിക്കുകയാണ്. ഇത്തരത്തില്‍ തെറ്റിദ്ധാരണ പരുത്തുന്നവരെ പൊതുജനാരോഗ്യ നിയമപ്രകാരം അറസ്റ്റ് ചെയ്ത് വിചാരണ നടത്തണം.
സ്കൂള്‍ പ്രവേശനത്തിനും മറ്റും പ്രതിരോധ കുത്തിവയ്പ്പ് എടുത്തതായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബ്ബന്ധമാക്കണമെന്ന് ഐഎംഎ യും ഐഎപിയും നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക ആരോഗ്യം അവഗണിക്കുന്ന രീതിയാണ് കേരളത്തില്‍ നടന്നുവരുന്നത്. രോഗം പിടിപെടുന്നവര്‍ക്ക് ചികിത്സയ്ക്ക് വേണ്ടിവരുന്ന തുകയില്‍ എണ്പതു ശതമാനവും അവരുടെ പോക്കറ്റില്‍ നിന്നാണ്. കേരളത്തില്‍ മാത്രമാണ് ഇത്തരത്തിലുള്ള ചികിത്സാ സമ്പ്രദായം.
ഐഎംഎ യുടെ ബോധവത്ക്കരണത്തിന്റെ ഫലമായി മലപ്പുറം ജില്ലയില്‍ പ്രതിരോധകുത്തിവയ്പ്പ് നല്കി തുടങ്ങിയിട്ടുണ്ട്. കുത്തിവയ്പ്പിന് പിന്നാക്കം നില്ക്കുന്ന ജില്ലകളില്‍ സ്കൂളുകളും ഹോസ്റ്റലുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് പ്രതിരോധകുത്തിവയ്പ്പുകള്‍ സംഘടിപ്പിക്കണമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത് എന്‍. കുമാറും, സംസ്ഥാന സെക്രട്ടറി ഡോ. എ.വി. ജയകൃഷ്ണനും
പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: