ഹരിപ്പാട്: ഭാരതത്തിലാകമാനം അലയടിക്കുന്ന ദേശീയതയുടെ ഉണര്‍ത്തുപാട്ട് കേരളീയ സമൂഹവും അറിയാന്‍ മുന്നോട്ടുവരുന്നത് ജന്മഭൂമിയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതാണെന്ന് ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ പറഞ്ഞു. മുതുകുളം ഇലങ്കം ഗ്രാമ സേവാസമിതി സംഘടിപ്പിച്ച ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ക്കാരത്തെ നിലനിര്‍ത്തുവാന്‍ ജന്മഭൂമി ശ്രമം നടത്തുമ്പോള്‍ മറ്റു മാധ്യമങ്ങള്‍ ഭാരതീയ സംസ്ക്കാരത്തിന്റെ നാരായ വേരുകളെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കേരളീയ സമൂഹവും ദേശീയ ദൗത്യത്തെ അംഗീകരിച്ച് വൈദേശിക പ്രത്യയ ശാസ്ത്രത്തെ കേരള ജനത തിരസ്ക്കരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ശ്രീകൃഷ്ണ ജയന്തി പോലുള്ള പരിപാടികള്‍ വിചിത്രമായി ചിത്രീകരിച്ച് നമ്മുടെ ദേശീയ സാമൂഹിക സാംസ്ക്കാരിക നായകരെ അവഹേളിച്ചവര്‍ക്ക് വിധി കല്‍പ്പിതമായ തിരിച്ചടികളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇലങ്കം ഗ്രാമ സേവാസമിതിയുടെ നേതൃത്വത്തില്‍ മുപ്പത് പേര് വാര്‍ഷിക വരിസംഖ്യ പദ്ധതിയില്‍ അംഗ
മായി.
ഗ്രാമസേവാസമിതി പ്രസിഡന്റ് പുളിയറ മഹാദേവന് അദ്ധ്യക്ഷത വഹിച്ചു. ജന്മഭൂമി കോട്ടയം യൂണിറ്റ് മാനേജര്‍ സി.ബി. സോമന്, മാര്‍ക്കറ്റിംഗ് മാനേജര്‍ എ.സി. സുനില്‍കുമാര്‍, എഫ്ഒ അനില്‍കുമാര്‍, മുതുകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിച്ചാല്‍ ഉണ്ണി, സമിതി ഭാരവാഹികളായ ജി.എസ്. ബൈജു, സന്തോഷ് എന്‍, കെ. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: