കോഴിക്കോട്: ടീം സോളാര്‍ കമ്പനിയുടെ ഫ്രാഞ്ചൈസി നല്‍കാമെന്നും സോളാര്‍ പാനലുകള്‍ സ്ഥാപിക്കാമെന്നും പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നല്കിയ ഹര്‍ജി വിചാരണക്കോടതി തള്ളി.
സോളാര്‍ കേസ് നിലനില്‍ക്കുന്നതല്ലെന്നും കേസില്‍ കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് ഒന്നാം പ്രതി ബിജു രാധാകൃഷ്ണന് നേരിട്ട് നല്കിയ ഹര്‍ജിയാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി(മൂന്ന്) തള്ളിയത്. വഞ്ചന, ആള്‍മാറാട്ടം തുടങ്ങിയ സംബന്ധിച്ച് പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയ സിആര്‍പിസി 419, 420, 406 വകുപ്പുകളും ചാര്‍ജ്ജ് ചെയ്ത കുറ്റങ്ങളും പ്രഥമദൃഷ്ടാ നിലനില്‍ക്കുന്നതാണെന്ന് മജിസ്ട്രേറ്റ് ജോജി തോമസ് വ്യക്തമാക്കി.
അതേസമയം ഈ കേസില്‍ ബിജു രാധാകൃഷ്ണന് നല്കിയ ജാമ്യഹര്‍ജി പരിഗണിച്ച കോടതി പ്രതിയ്ക്ക് ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ബിജു, മൂന്നാം പ്രതി സരിതയുടെ ഡ്രൈവര്‍ മണിലാല്‍ എന്നിവര്‍ കോടതിയില്‍ ഹാജരായപ്പോള്‍ രണ്ടാം പ്രതി സരിത എസ് നായര്‍ കോടതിയിലെത്തി
യില്ല.
കേസ് നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ചാണ് പ്രതികള്‍ വിചാരണക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ബിജുവും സരിതയും ആള്‍മാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചുമാണ് ടീം സോളാര്‍ കമ്പനിയുടെ പേരില്‍ പ്രവര്‍ത്തിച്ചതെന്ന് കാണിച്ച് അതിനെതിരെ പ്രോസിക്യൂഷന് സമര്‍പ്പിച്ച എതിര്‍ഹര്‍ജി പരിഗണിച്ച കോടതി അതിന്മേല് വിധി പറയുന്നത് ഇന്നലത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
ടീം സോളാറിന്റെ മലബാറിലെ വിതരണമെടുക്കാനും വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാനുമായി അസോസിയേറ്റഡ് സ്റ്റീല്‍സ് ഉടമയായ അബ്ദുള്‍ മജീദില്‍ നിന്നും 42,70,375 രൂപ സരിതയും ബിജു രാധാകൃഷ്ണും ചേര്‍ന്ന് തട്ടിയെടുത്തെന്ന പരാതിയിലാണ് കസബ പോലീസ് 2012 നവംബര്‍ ഒന്‍പതിന് കേസെടുത്തത്. ലക്ഷ്മി എസ് നായര്‍, ആര് ബി നായര്‍ എന്നീ പേരുകളിലായിരുന്നു സരിതയും ബിജുവും അബ്ദുള്‍ മജീദിനെ പരിചയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: