നാദാപുരം: വാട്ടര്‍ അതോറിട്ടി യുടെ കൈവശമുള്ള ഭൂമി വ്യാപകമായി കയ്യേറി കെട്ടിടവും വ്യാപാര സ്ഥാപനങ്ങളും നിര്‍മ്മിക്കുന്നതായി പരാതി. നാദാപുരം, കലാച്ചി, വിഷ്ണുമംഗലം എന്നിവിടങ്ങളിലാണ് ഭൂമികള്‍ അന്യാധീനപ്പെടുന്നത്. കല്ലാച്ചി വളയം റോഡില്‍ വിഷ്ണുമംഗലംപാലത്തിനു സമീപം ഇരുവ ശങ്ങളിലായി കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കയ്യേറി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
ഇതിനെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ കയ്യേറ്റക്കാര്ക്കനുകൂലമായി നിലപാടെടുക്കുകയാണ് അധികൃതര്‍. നാദാപുരം മോയിലോത്ത് മുക്കില്‍ പഞ്ചായത്ത് റോഡി നോടും വാട്ടര്‍ അതോറിറ്റിയുടെ സ്ഥലത്തോട് ചേര്‍ന്ന രണ്ടര സെന്റിലധികം സ്ഥലം കയ്യേറി നിര്‍മ്മിച്ച ബഹുനില കെട്ടിടത്തിനു പഞ്ചായത്ത് നമ്പര്‍ നല്‍കിയിരിക്കുകയാണ്. ഇത് സംബ ന്ധമായി തൊട്ടടുത്ത സ്ഥലത്തിന്റെ ഉടമയും വ്യാ പാരിയുമായി 2012 മുതല്‍ കോടതിയില്‍ കേസ് നടന്നു വരികയാണ്.കേസിനെ തുടര്‍ന്ന് താലൂക്ക് സര്‍വ്വെയറുടെ കീഴില്‍ സ്ഥലത്ത് പരിശോധന നടത്തുകയും പ്ലാനില്‍ വാട്ടര്‍ അതോറിറ്റിയുടെ സ്ഥലം കൃത്യമായി രേഖപ്പെ ടുത്തുകയും ചെയ്തിട്ടുണ്ട്. പ്ലാനിലെ വസ്തുതകള്‍ കാണിച്ചു ഗ്രാമപഞ്ചായത്ത് വീണ്ടും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. തുടര്‍ന്ന് കെട്ടിട നിര്‍മാണത്തിനെതിരെ 229/14 നമ്പറില്‍ നാദാപുരം മുന്‍സിഫ് കോടതിയില്‍ പൊതു താല്പര്യ ഹരജി പ്രകാരം കേസ് നടന്നു വരികയാണ് . കേസിനെ തുടര്‍ന്ന് കോടതി നിയമിച്ച കമ്മീഷന് പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാനിരിക്കെയാണ് കെട്ടിട നമ്പര്‍ നല്കി പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. ഇത് പോലെ കല്ലാച്ചി വിംസ് ആശുപത്രിക്ക് സമീപത്തും, നാദാപുരം ടെലിഫോണ്‍ എക്സ്ചേഞ്ച് പരിസരത്തും വ്യാപക കയ്യേറ്റം നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: