ബാലുശ്ശേരി: പൊതുശ്മശാനം തകര്‍ത്ത് മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണ പരിശീലന കേന്ദ്രം തുടങ്ങാനുള്ള സ്ഥലം എംഎല്‍എയുടെയും ഗ്രാമപഞ്ചായത്ത് അധികൃതരുടേയും ശ്രമത്തില്‍ പ്രതിഷേധിച്ച് വിവിധ ഹൈന്ദവസംഘടനകളുടെ നേതൃത്വത്തില്‍ പനങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബാലുശ്ശേരി മുക്കില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫീസിനുമുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന സമരപരിപാടി ബിജെപി ജില്ലാ വൈസ്പ്രസിഡണ്ട് ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു. ആര്.പി.കെ. കൃഷ്ണന് അധ്യക്ഷത വഹിച്ചു. അനില്‍ മായനാരി, കെ.എം. രാമചന്ദ്രന്, സി.കെ. ബാലകൃഷ്ണന്, രാജേഷ് കായണ്ണ, ടി.എം. സത്യന്, കേളോത്ത് രാജന്, ഷൈനി ജോഷി എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് കെ.സി. വിനോദ്, പ്രതാപന് കണ്ണാടിപ്പൊയില്‍, കെ.കെ. വിജയന്, കെ. പ്രഭാകരന്‍മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി. എന്‍.പി. രവീന്ദ്രന് സ്വാഗതവും കുട്ടോത്ത് കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു. മാര്‍ച്ച് അലങ്കോലമാക്കാന്‍ സിപിഎം നടത്തിയ ശ്രമം പാളി. റോഡിനോടുചേര്‍ന്നുള്ള പഞ്ചായത്ത് ഓഫീസിനുമുന്നില്‍ മാര്‍ച്ച് നടക്കുന്നതിനിടെ സ്ഥലം എംഎല്‍എയുടെ കാര്‍ കടത്തിവിട്ട് എംഎല്‍എയെ തടഞ്ഞു വെന്ന് വരുത്തി തീര്‍ക്കുകയായി രുന്നുവെന്ന തന്ത്രമാണ് പാളിയത്. മാര്‍ച്ചിനിടയിലൂടെ എംഎല്‍എ കാറില്‍ എത്തിയെങ്കിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സുഗമമായി വഴിയൊരുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: