മുക്കം: മുക്കം അഭിലാഷ് ജംഗ്ഷനിലെ വിസ്മയഗോള്‍ ഡില് കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ മുക്കത്ത് തെളി വെടുപ്പിനായി കൊണ്ട് വന്നു. ഇന്നലെ രാവിലെ പതിനൊ ന്നരയോടെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ മുക്കത്തെത്തിച്ചത്. അദ്യം മുക്കം സ്റ്റേഷനിലെത്തിച്ച് അവിടെ നിന്നാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. മുക്കം ഫയര്‍ സ്റ്റേഷന് സമീപം പോലീസ് വാഹനത്തില്‍ നിന്നു ഇറക്കി നേരെ വിസ്മയ ഗോള്‍ഡിലേക്ക് . ജ്വല്ലറിയിലേക്ക് കയറ്റാതെ നേരെ പോയത് പിറക് വശത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ .ഇവിടെ വെച്ച് പ്രതി കാര്യങ്ങള്‍ പൊലീസിനോട് വിശദീകരി ച്ചു. തുടര്‍ന്ന് ജ്വല്ലറിക്കകത്ത് കയറ്റി. ഇവിടെ വെച്ച് പ്രതി കാര്യങ്ങള്‍ വിശദീകരിച്ചു. അര മണിക്കൂറോളം സമയം തെളിവെടുപ്പിന് ശേഷം ഇയാള്‍ താമസിച്ച മണാശ്ശേരിയിലും കൊണ്ടുപോയി തെളിവെടുത്തു. മൊത്തം നാല് പേരാണ് ജ്വല്ലറിക്കകത്ത് കയറിയ തെന്ന് കൃഷ്ണ പോലീസിനോട് പറഞ്ഞു.
ആദ്യം കയറിയത് ബോലെയാണ്.തുടര്‍ന്ന് താനും പിന്നാലെ മിഥുനും ഫോള്‍ട്ടിയും കയറി. ഫോള്‍ട്ടിയാണ് ചുമര് കുത്തിതുറന്നതും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ പൊളിച്ചതും .മൊബൈല്‍ ടോര്‍ച്ച് വെളിച്ചം ഉപയോ ഗിച്ചാണ് സ്വര്‍ണമടക്കമുള്ള സാധനങ്ങള്‍ ബാഗിലേക്ക് മാറ്റി യത്. ഈ സമയം പ്രകാശടക്കമുള്ള 3 പേര് പുറത്ത് നില്ക്കുക യായിരുന്നു. പുലര്‍ച്ചെ 1.30 ഓടെ അകത്ത് കയറി 5 മണിയോടെ പുറത്തിറങ്ങിയതായും കൃഷ്ണ പോലീസിനോട് വിശദീകരിച്ചു. താമരശ്ശേരി ഡി.വൈ. എസ്.പി ശ്രീകുമാര്‍ ,കൊടുവള്ളി സി.ഐ പ്രേംജീത്ത്, സുരേഷ്, ഷിബില്‍ ജോസഫ്, വിജീഷ്, ബിജൂ ,അനൂപ്, റഷീദ്, ജയപ്രകാശ്, വല്‍സരാജ് എന്നിവരുടെ നേതൃത്വ ത്തിലാണ് തെളിവെടുപ്പിനായി കൊണ്ടുവ ന്നത്.മുക്കത്തെ തെളിവെടുപ്പിന് ശേഷം പ്രതിയെ വിവിധ സ്ഥലങ്ങളിലായി കൊണ്ടുപോയി തെളിവെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: