തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഓണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ആറ്റിങ്ങല്‍ കീഴാറ്റിങ്ങല്‍ സ്വദേശി അയ്യപ്പന് പിള്ളയ്ക്കു സ്വന്തമായി. ഏഴു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. ആറ്റിങ്ങലില്‍ നിന്നും അയ്യപ്പന്‍പിള്ള വാങ്ങിയ ടി.ഇ 513282 എന്ന ടിക്കറ്റാണു ഭാഗ്യം കൊണ്ടുവന്നത്.
ആറ്റിങ്ങലിലെ പച്ചമരുന്ന് വില്‍പ്പനശാലയിലെ ജീവനക്കാരനാണ് അയ്യപ്പന്‍പിള്ള. ആറ്റിങ്ങല്‍ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്ഡിനെതിര്വശത്ത് പ്രവര്‍ത്തിക്കുന്ന ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്ന് ചില്ലറക്കച്ചവടക്കാരനായ ആലംകോട് പെരുംകുളം മുട്ടുക്കോണം ചരുവിളപുത്തന്‍വീട്ടില്‍ ശ്രീധരന് എടുത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് ഫലം ഓണ്‍ ലൈനില്‍ പ്രസിദ്ധീകരിച്ചതോടെ ഓണം ബമ്പര്‍ ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണെന്ന് ഉറപ്പായി. അതോടെ ഏജന്‍സി ഓഫീസില്‍ ടിക്കറ്റ് പരിശോധിക്കാനെത്തിയവരും ചില്ലറക്കച്ചവടക്കാരും നിറഞ്ഞു.
ടി.എ, ടി.ബി, ടി.സി, ടി.ഡി, ടി.ഇ., ടി.ജി, ടി.എച്ച്. സീരീസുകളിലായി ആകെ 63 ലക്ഷം ടിക്കറ്റാണ് ലോട്ടറിവകുപ്പ് അച്ചടിച്ചത്. 200 രൂപയായിരുന്നു ടിക്കറ്റ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: