ജയ്പൂര്‍: രാജസ്ഥാനില്‍ ചില ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന ഖനിയഴിമതി പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൃത്യമായ ഇടപെടലും നിര്‍ദ്ദേശങ്ങളുമാണ് മാഫിയയെ കുടുക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശത്തെത്തുടര്‍ന്ന് രാജസ്ഥാന് അഴിമതി വിരുദ്ധ ബ്യൂറോ അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനിലാണ് മാഫിയ പിടിയിലായത്.
മുഖ്യമന്ത്രി വസുന്ധര രാജെയും ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയയും പോലും വളരെ വൈകിയാണ് ഇതറിഞ്ഞത്. അഴിമതിയുമായി ബന്ധപ്പെട്ട് ’83 ബാച്ചിലെ ഐഎഎസ് ഓഫീസറും മൈനിംഗ് സെക്രട്ടറിയുമായ അശോക് സിംഗ്വിയടക്കം എട്ടു പേര് അറസ്റ്റിലായി.
ഇവരില്‍ നിന്ന് നാലു കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഖനി വകുപ്പില്‍ വന്‍ മാഫിയയുണ്ടെന്ന് രണ്ടു മാസം മുന്‍പാണ് തനിക്ക് വിവരം ലഭിച്ചതെന്ന് അഴിമതി വിരുദ്ധ ബ്യൂറോ മേധാവി എം.എന്‍ ദിനേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: