ചെന്നൈ: ഭരണഘടനയില്‍ മതേതരത്വം എന്ന പദം ഉള്‍പ്പെടുത്തുന്നതിനെ ഭരണഘടനാ ശില്‍പ്പിയായ ഡോ. അംബേദ്കര്‍ എതിര്‍ത്തിരുന്നുവെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്മോഹന് വൈദ്യ പറഞ്ഞു. ഭാരതം സ്വാഭാവികമായും മതേതരസമൂഹമാണെന്നായിരുന്നു അംബേദ്കറുടെ ഉറച്ച അഭിപ്രായം.
കെ.ടി. ഷായുമായി നടന്ന സുദീര്‍ഘമായ ഭരണഘടനാ സംവാദത്തില്‍ അംബേദ്കര്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ആര്‍എസ്എസ് പ്രചാര്‍ വിഭാഗം ചെന്നൈയില്‍ സംഘടിപ്പിച്ച കോളം എഴുത്തുകാരുടെ ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മതേതരത്വം പാശ്ചാത്യ സങ്കല്‍പ്പമാണെന്നും ഭാരതീയ സാഹചര്യത്തില്‍ അപ്രസക്തമാണെന്നും വൈദ്യ ചൂണ്ടിക്കാട്ടി. ക്രൈസ്തവ സഭയും ഭരണാധിപനായ രാജാവും തമ്മിലുള്ള തര്‍ക്കത്തില്‍ നിന്നാണ് യൂറോപ്പില്‍ മതേതര സങ്കല്‍പ്പം ഉടലെടുക്കുന്നത്. ഭാരതത്തിന്റെ ചരിത്രത്തില്‍ മതരാഷ്ട്രമെന്ന സങ്കല്പ്പമില്ല.
വ്യത്യസ്ത വിഭാഗങ്ങളെ സമഭാവനയോടെയാണ് ഭാരതസംസ്കാരം പരിഗണിച്ചത്. അതിനാല്‍ പാശ്ചാത്യ സങ്കല്‍പ്പമായ മതേതരത്വം ഭാരതത്തില്‍ അപ്രസക്തമാണ്.
എല്ലാത്തിനെയും സ്വാംശീകരിക്കുന്ന ഹിന്ദുസമൂഹത്തില്‍ കൃത്രിമമായ മതേതരത്വം അടിച്ചേല്‍പ്പിക്കുന്നത് അനാവശ്യമാണ്. തലതിരിഞ്ഞ മതേതരസങ്കല്പ്പം ഭാരതത്തിലെ ദേശീയവാദികളെ വര്‍ഗീയവാദികളായും വര്‍ഗീയവാദികളെ മതേതരക്കാരായും ചിത്രീകരിച്ചു.
ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി ഉദ്ഘാടനം ചെയ്തു. അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ സംസാരിച്ചു. ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് ബല്‍ബീര്‍ പൂഞ്ച് എംപി, ഓര്‍ഗനൈസര്‍ പത്രാധിപര്‍ പ്രഫുല്‍ കേത്കര്‍, മുതിര്‍ന്ന പത്രപ്രവര്ത്തകന് എന്‍.കെ. സിങ്, സുപ്രീംകോടതി അഭിഭാഷക മാധവി ദിവാന്, ദൂരദര്ശന് എഡിറ്റോറിയല്‍ അഡൈ്വസര്‍ കെ.ജി. സുരേഷ് എന്നിവര്‍ വിഷയാവതരണം നടത്തി. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പങ്കെടുക്കുന്നത്. ശില്‍പ്പശാല ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: