അന്ന് രാഘവന് ഒരു മൃഗത്തെക്കൊന്ന് പാകപ്പെടുത്തി വൈദേഹിയോടുകൂടി ഭക്ഷിച്ചു. വൃക്ഷച്ചുവട്ടില്‍ ഇലകള്‍ വിരിച്ചുണ്ടാക്കിയ ശയ്യയില്‍ സീതയോടൊപ്പം ശയിച്ചു. ലക്ഷ്മണന് വില്ലുംമമ്പും ധരിച്ച് ഉറങ്ങാതെ കാവല്‍നിന്നു. സൂര്യനുദിച്ചപ്പോള്‍ പ്രഭാതകര്‍മ്മങ്ങള്‍ നടത്തി. തൊട്ടടുത്തുള്ള ഭരദ്വാജമഹര്‍ഷിയുടെ ആശ്രമത്തിനിനടുത്തെത്തി.
ഒരു ബ്രഹ്മചാരിയെക്കണ്ടപ്പോള് ദശരഥനന്ദനായ രാമന് തന്റെ അനുജനോടും ഭാര്യയോടുമൊത്ത് ആശ്രമത്തിനടുത്ത് ഇരിക്കുന്നു എന്ന് മഹര്‍ഷിയെ അറിയിക്കാന്‍ ആവശ്യപ്പെട്ടു. വിവരമറിഞ്ഞയുടന്‍ ഭരദ്വാജന് എണീറ്റ് അര്ഘ്യപാദ്യാദികളോടുകൂടി എത്തി ഭക്തിയോടുകൂടി അവരെ പൂജിച്ചു. ശ്രീരാമനെ കണ്‍കുളിര്‍ക്കെ നോക്കി പരമാനന്ദത്തില്‍ മുഴുകി.
ശ്രീരാമനും ഭാര്യയോടും അനുജനോടുംകൂടി മുനിയെ വണങ്ങി. ഭരദ്വാജന് അവരെ തന്റെ പര്‍ണശാലയിലേക്കു കൂട്ടികൊണ്ടുപോയി. അദ്ദേഹം പറഞ്ഞു: ശ്രീരാമനെ കണ്ടതോടുകൂടി തന്റെ തപസ്സിനു സാഫല്യമുണ്ടായി. രാമന്റെ ആലിംഗനം ജ്ഞാനദൃഷ്ടികൊണ്ട് അറിഞ്ഞതുമുതല്‍ ദര്‍ശനത്തിനായി കാത്തിരിക്കുകയാണ്. മഹര്‍ഷി അവരെ നന്നായി സല്ക്കരിച്ചു. അന്നുരാത്രി അവര്‍ മൂവരും ഭരദ്വാജാശ്രമത്തില്‍ താമസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: