”യത് ത്രൈലോക്യമഹീയസോളപി മഹിതം സമ്മോഹനം മോഹനാത്
കാന്തം കാന്തിനിധാനതോ ളപി മധുരം മാധുര്യധുര്യാദപി
സൗന്ദരേ്യാത്തരതോളപി സുന്ദരതരം ത്വദ്രൂപമാശ്ചര്യതോ-
പ്യാശ്ചര്യം ഭുവനേ ന കസ്യ കുതുകം പുഷ്ണാതി വിഷ്ണോ വിഭോ”
(വിഭുവായ വിഷ്ണുഭഗവാനേ, മൂന്നു ലോകത്തിലും മഹീയാസ്സായുള്ളതിനെക്കാള് മഹിതവും മോഹനമായുള്ളതിനെക്കാള് മോഹനവും കാന്തിനിധാനമായതിനെക്കാള് കാന്തിമത്തും മാധുര്യസാരത്തെക്കാള് മധുരവും സൗന്ദരേ്യാത്തരമായതിനെക്കാള് സുന്ദരതരവുമായ നിന്തുരുവടിയുടെ രൂപം ആര്‍ക്കാണു കൗതുകം വര്‍ദ്ധിപ്പിക്കാത്തത്) എന്ന് നാരായണീയത്തില്‍ ഗുരുവായൂരപ്പനെ സ്തുതിക്കുന്നത് മൂകാംബികാദേവിക്കും യോജിക്കും.
സൂക്ഷ്മമാലോചിച്ചാല്‍ ഗുരുവായൂരപ്പനും മൂകാംബികാദേവിയും ഒരേ ചൈതന്യത്തിന്റെ മൂര്‍ത്തികള്‍ മാത്രമാണല്ലോ.)
760. ഐംകാരലക്ഷ്യാ- ‘ഐം’ എന്ന മന്ത്രാക്ഷരം കൊണ്ടു ലക്ഷ്യമാക്കപ്പെടുന്നവള്. അനേകം ശാക്തേയമന്ത്രങ്ങളുടെ പ്രധാന ഘടകമായി ‘ഐം’ എന്ന മന്ത്രാക്ഷരം കാണാം. പ്രസിദ്ധമായ ബാലാമന്ത്രം,ദേവീമാഹാത്മ്യത്തിന്റെ മന്ത്രശരീരമായ നവാക്ഷരീമന്ത്രം തുടങ്ങിയവ ഉദാഹരണങ്ങള്‍. മൂകാംബികാ ദേവിയുടെ മൂലമന്ത്രം മുമ്പ് ഉദ്ധരിച്ചിരുന്നു. അതില്‍ ഐം കാരം നാലുതവണ ആവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്ത നാമത്തിന്റെ വ്യാഖ്യാനം നോക്കുക.
761. വാഗ്ഭവമന്ത്രബീജസ്വരൂപിണി- പരാശക്തിയായ ലളിതാദേവിയുടെ മന്ത്രശരീരമെന്നു പ്രസിദ്ധമായ ശ്രീവിദ്യാമന്ത്രത്തെക്കുറിച്ചു മുമ്പു പറഞ്ഞിരുന്നു. ശ്രീവിദ്യാമന്ത്രത്തെ മൂന്നുകൂടങ്ങളായി അപഗ്രഥിക്കാറുണ്ട്. വാഗ്ഭവകൂടം, മദ്ധ്യകൂടം, ശക്തികൂടം എന്നിവയാണു മൂന്നു കൂടങ്ങള്‍. ക ഏ ഈ ലഹ്രീം എന്നീ അഞ്ചു മന്ത്രാക്ഷരങ്ങള്‍ ചേര്‍ന്ന വിഭാഗം ദേവിയുടെ മുഖമാണെന്നു പറയാറുണ്ട്. ”ശ്രീമദ് വാഗ്ഭവകൂടൈകസ്വരൂപമുഖപങ്കജാ” എന്ന ലളിതാസഹസ്രനാമത്തിലെ 85-ാം നാമവും വ്യാഖ്യാനവും നോക്കുക. വാക്കുകളും ഭാഷകളും ദേവിയുടെ മുഖത്തുനിന്നുണ്ടായതിനാല്‍ വാഗ്ഭവം എന്ന് ഈ കൂടത്തിനു പേര്.
വാഗ്ഭവകൂടത്തിലെ ക ഏ ഈ ല ഹ്രീം എന്നീ മന്ത്രാക്ഷരങ്ങളിലെ വ്യഞ്ജനാംശം നീക്കിയാല്‍ ശേഷിക്കുന്ന സ്വരങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് ”ഐം” എന്നു ബീജമന്ത്രമാകും. ആ ബീജമന്ത്ര സ്വരൂപമായവളായി ദേവിയെ സ്തുതിക്കുന്നു. മൂകാംബികാദേവിയുടെ മൂല മന്ത്രം ”ഐം ഗൗരി ഐം ഗൗരി ഐം പരമേശ്വരി ഐം സ്വാഹാ”
എന്നാണ്. ഈ മന്ത്രം ദേവിയെ വിദ്യാ ദേവതയായി കീര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: