കോഴിക്കോട്: ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം അഡ്വ.പി.എ. മുഹമ്മദ് റിയാസിനെതിരെ ഭാര്യ ഡോ. സമീഹ സെയ്തലവി ഗാര്‍ഹിക പീഡനം ഉന്നയിച്ച് നല്കിയ കേസ് പിന്‍വലിച്ചു.ഇരുവരുടെയും അഭിഭാഷകര്‍ തമ്മില്‍ കോടതിക്ക് പുറത്തുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കുകയായിരുന്നു.
ഇന്നലെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (നാല്) കേസ് പരിഗണിച്ചപ്പോള്‍ കേസ് പിന്‍വലിക്കുകയാണെന്ന് സമീഹയുടെ അഭിഭാഷകന് അഡ്വ.പി.എം. സോമസുന്ദരന്‍ അറിയിക്കുകയായിരുന്നു.
വ്യവസ്ഥകള്‍ പ്രകാരം രണ്ട് ആണ്‍കുട്ടികള്‍ക്കും 5000 രൂപ വീതം റിയാസ് പ്രതിമാസം ചെലവിന് നല്‍കണം. ഡോ. സമീഹക്കായിരിക്കും കുട്ടികളുടെ സംരക്ഷണ ചുമതല. അവധി ദിവസങ്ങളില്‍ മുഹമ്മദ് റിയാസിനും കുടുംബത്തിനും കുട്ടികളെ കാണാന്‍ സൗകര്യവുമൊരുക്കും. കോഴിക്കോട് കുടുംബകോടതിയില്‍ രണ്ട് ദിവസത്തിനകം വിവാഹമോചനത്തിനുള്ള ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് ഡോ. സമീഹയുടെ അഭിഭാഷകന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: