തിരുവനന്തപുരം: വാല്യൂവര്മാര് നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്കായി പ്രയോഗികതയും ആവശ്യമാണെന്ന്് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. കെട്ടിടങ്ങളുടെയും സ്ഥാവരവസ്തുക്കളുടെയും കാര്യത്തില്‍ പഴക്കം വിലയിരുത്താന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെയും നികുതിവകുപ്പ് ഉദ്യോഗസ്ഥരുടെയും നിലപാടുകള്‍ വാല്യുവര്മാര്ക്ക് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്സ്റ്റിറ്റിയൂഷന് ഒഫ് വാല്യുവേഴ്്സ് ഇന്ത്യ തിരുവനന്തപുരം ശാഖയുടെ രജതജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.പൊതുസ്ഥാപനങ്ങളില്‍ നിയമപരമായി കീഴ്വഴക്കത്തിനുപുറമേ പ്രായോഗികതയ്ക്കും മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. രജതജൂബിലി സോവനീറിന്റെ പ്രകാശനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.
രജിസ്ട്രേഷന്, റിയല്‍ എസ്റ്റേറ്റ് , ടാക്സ്, കോര്‍പ്പറേറ്റ് മാനജ്മെന്റ് തുടങ്ങിയ മേഖലകള്‍ കേരളത്തിലും വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ വാല്യുവേഷന് പ്രക്രിയ കൂടുതല്‍ പ്രസക്തമാകുകയാണ്.
സ്ഥാവരജംഗമവസ്തുക്കള്‍, കൃഷിഭൂമി, തേയില-കോഫി എസ്റ്റേറ്റുകള്‍, വനഭൂമി, മെഷിനറികള്‍, ഓഹരികള്‍ ആഭരണങ്ങള്‍ തുടങ്ങിയവയുടെ നിയമാനുസൃത മൂല്യനിര്‍ണയം സാക്ഷ്യപ്പെടുത്തുന്ന പ്രൊഫഷണലുകളുടെ സംഘടനയാണ് ഇന്സ്റ്റിറ്റിയൂഷന് ഒഫ്്് വാല്യുവേഴ്സ്.1968 ല്‍ സ്ഥാപിതമായ ഇന്സ്റ്റിറ്റിയൂഷന് ഒഫ്് വാല്യുവേഴ്സ് ഇന്ത്യയ്ക്ക് ഇന്ന് രാജ്യത്താകമാനം 49 ശാഖകളിലായി 25,000 ല്‍പരം എന്‍ജിനീയര്‍മാര്‍ അംഗങ്ങളായുണ്ട്.
ചടങ്ങില്‍ ഇന്സ്റ്റിറ്റിയൂഷന് ഒഫ് വാല്യുവേഴ്സ് അഖിലേന്ത്യാ ചെയര്മാന് പി.കെ. ത്യാഗരാജന്, മുന്‍ വൈസ് പ്രസിഡന്റ് ബി.കനകസഭാപതി, തിരുവനന്തപുരം ചാപ്റ്റര്‍ ചെയര്മാന് കെ. ജി.നടരാജന്, സെക്രട്ടറി ജോര്‍ജ കെ.തോമസ്് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: