കൊച്ചി: സ്വാശ്രയ വിദ്യാഭ്യാസ മേഖല തകര്‍ക്കാന്‍ സര്‍ക്കാര്‍ ആസൂത്രിതമായ നീക്കം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്. നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകള്‍ക്കും ഒരു ക്രിസ്ത്യന്‍ ദന്തല്‍ കോളേജുകളുടെയും ഫീസ് ഘടനയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത് നിയമവിരുദ്ധമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ജയിംസ് കമ്മറ്റിയുടെ നിര്‍ദേശങ്ങളെ കാറ്റില്‍ പറത്തിയാണ് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. ഇതോടെ മെറിറ്റ് അടിസ്ഥാനത്തില്‍ എത്തുന്നവരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
ക്രിസ്ത്യന്‍- മുസ്ലിം മതവിഭാഗങ്ങളുമായി സര്‍ക്കാര്‍ നടത്തുന്ന ഒത്തുകളിയാണിത്. സുപ്രീംകോടതിയെയും വെല്ലുവിളിച്ചാണ് ഈ നീക്കം. വിദ്യാഭ്യാസ രംഗത്തെ ജാതിവല്ക്കരിച്ച് സാധാരണക്കാരന്റെ അവസരം നഷ്ടപ്പെടുത്തുന്നതിനാണ് ഇതെല്ലാം. ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് പി. ജെ. തോമസും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: