മുക്കം: കൊടിയത്തൂരില്‍ ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചു. കാരാട്ട് താഴെമുറി വേരംകടവത്ത് വള്ളിപ്പോക്കില്‍ ശരീഫ് (27), ഭാര്യ രഹനാസ് (23) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ആറോടെയാണ് സംഭവം.
കരച്ചില് കേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോള്‍ ദമ്പതികളുടെ മുറില് നിന്ന് തീ ഉയരുന്നതും പൂട്ടിയിട്ടിരുന്ന വാതില്‍ തുറക്കാനാവാതെ കരഞ്ഞു വിളിക്കുന്ന ശരീഫിനെയുമാണ് കണ്ടത്. വാതില്‍ അയല്‍വാസികള്‍ ചവിട്ടിപ്പൊളിച്ചപ്പോള്‍ ശരീരത്ത് തീ പടര്‍ന്ന ശരീഫ് പുറത്തേക്കോടി. നാട്ടുകാര്‍ തീയണച്ചു. മുറിക്കുള്ളില്‍ തിരഞ്ഞപ്പോള്‍ കട്ടിലിനടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ രഹനാസിനെ കണ്ടെത്തി. ഉടന്‍ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും രഹ്നാസ് മരിച്ചിരുന്നു. ഉച്ചക്കുശേഷം രണ്ടരയോടെ ശരീഫും മരിച്ചു.
ആശുപത്രിയിലെത്തി മജിസ്ട്രേറ്റ് ശരീഫില്‍ നിന്ന് മരണമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ദമ്പതിമാരോടൊപ്പം ഈ വീട്ടില്‍ ശരീഫിന്റെ ഉമ്മയും സുഖമില്ലാത്ത സഹോദരിയും താമസിക്കുന്നുണ്ട്. ‘ശരീഫും രഹനാസും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് മൂന്നു വര്‍ഷത്തോളമായി. ശരീഫിനൊപ്പം ഗള്‍ഫിലായിരുന്ന രഹനാസ് നാട്ടിലെത്തിയിട്ട് ആറ് മാസത്തോളമായി. ഒരാഴ്ച മുന്‍പാണ് ശരീഫ് നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാങ്കാവില്‍ സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: