മരട്: മരട് നഗരസഭയുടെ ലൈബ്രറി ഉദ്ഘാടനത്തിന് ജനപ്രതിനിധികള്‍ക്കു മേലേ മതപുരോഹിതരെ ചേര്‍ത്ത നോട്ടീസ് പുകയുന്നു. വിഷയത്തില്‍ ഭരണ പ്രതിപക്ഷ നേതാക്കള്‍ ഒരുപോലെ പ്രതിഷേധിച്ചതോടെ നഗരസഭാ സെക്രട്ടറി പ്രതിക്കൂട്ടില്‍. ഏഴാം ഡിവിഷനിലാണ് ഉദ്ഘാടനമെങ്കിലും അടുത്ത ഡിവിഷനുകളിലെ മതപുരോഹിതരാണ് ഉദ്ഘാടകന്റെ പേരിനു ശേഷം നോട്ടിസില്‍ ഉള്ളത്.
ആശംസയില്‍ ആറാമത്തെ പേരായിട്ടാണ് നഗരസഭാ ഉപാദ്ധ്യക്ഷ വരുന്നത്. ഇതിനു ശേഷമാണ് മറ്റു സ്ഥിരം സമിതി അദ്ധ്യക്ഷരും കൗണ്‍സിലര്‍മാരും. ഇത് ഇലക് ഷന് മുന്നില്‍ കണ്ട് വോട്ട് തട്ടാനുള്ള വില കുറഞ്ഞ തന്ത്രമാണെന്ന് പ്രതിപക്ഷ നേതാവ് പി.കെ. രാജു പറഞ്ഞു. നഗരസഭയുടെ പരിപാടി ദുരുപയോഗം ചെയ്തതിനെതിരെ നടപടി എടുക്കണമെന്നും നോട്ടീസ് മാറ്റി അച്ചടിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പുതിയ നോട്ടീസ് ഇറക്കിയില്ലെങ്കില്‍ പരിപാടിയില്‍ കരിങ്കൊടി കാണിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രോട്ടോക്കോള്‍ ലംഘിച്ച് അച്ചടിച്ച നഗരസഭയുടെ നോട്ടീസ് തിരുത്തണമെന്ന് വിദ്യാഭ്യാസകാര്യ സമിതി അദ്ധ്യക്ഷന്‍ ജിന്സണ് പീറ്റര്‍ നഗരസഭാ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ പരിപാടി ബഹിഷ്കരിക്കുമെന്ന് ജിന്സണ് പറഞ്ഞു. മരടിലെ സ്ഥിരം ഉദ്ഘാടകനായ മന്ത്രിയെ ഒഴിവാക്കിയത് എ ഗ്രൂപ്പിലെ പൊട്ടിത്തെറിയുടെ ഭാഗമായെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കാട്ടിത്തറ പ്രദേശത്ത് ഒരുമാസം മുന്‍പ് ഉദ്ഘാടനം ചെയ്ത സാംസ്കാരിക നിലയത്തിന്റെ മുകള്‍ നിലയാണ് ലൈബ്രറിയാക്കി മാറ്റിയിട്ടുള്ളത്. ഇരുമ്പു കൊണ്ട് നിര്‍മ്മിച്ച പിരിയന്‍ ഗോവണിയിലൂടെ മുകള്‍ നിലയിലേക്ക് കയറാന്‍ ബുദ്ധിമുട്ടാണെന്ന് വായനക്കാര്‍ പറയുന്നു. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കൊട്ടാരം ജംഗ്ഷനിലെ പബഌക് ലൈബ്രറി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ അവഗണിച്ച് നിക്ഷിപ്ത താല്പര്യങ്ങളില് നഗരസഭയുടെ പണം ദുര്‍വിനിയോഗം ചെയ്യുന്നതിനെതിരെ പരാതിക്ക് ഒരുങ്ങുകയാണ് വായനക്കാര്‍. കാട്ടിത്തറ പ്രദേശത്ത് 20 ന് വൈകിട്ട് മൂന്നിനാണ് ഉദ്ഘാടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: