ചേളന്നൂര്‍: എബിവിപി പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിക്കുകയും അദ്ധ്യാപകരെയും മറ്റു വിദ്യാര്‍ത്ഥികളെയും മര്‍ദ്ദിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസ് ദുര്‍ബലപ്പെടുത്താന്‍ പോലീസ് ശ്രമിക്കുന്നതായി ആക്ഷേപം. ചേളന്നൂര്‍ ശ്രീനാരായണ സ്വാശ്രയകോളജില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുനിന്നെത്തിയ ഡിവൈഎഫ്ഐക്കാരും എസ്എഫ്ഐക്കാരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ക്രൂരമായി മര്‍ദ്ദിച്ചവശരാക്കിയത്. ഇതു സംബന്ധിച്ച കേസിലാണ് പോലീസ് നിഷ്ക്രിയത്വം കാണിക്കുന്നതായി പരക്കെ ആക്ഷേപമുയരുന്നത്.
അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊഴിയെടുക്കാന്‍ ആദ്യഘട്ടത്തില്‍ വിസമ്മതിച്ച പോലീസ് പിന്നീട് മൊഴി തെറ്റായി രേഖപ്പെടുത്താനും ശ്രമം നടത്തി. കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് പത്രിക തള്ളി എന്നു പറഞ്ഞ് അധ്യാപകരെ രാത്രി 12 മണി വരെ ബന്ദിയാക്കിയ സംഭവം, എസ്എന്‍ സ്കൂള്‍ അധ്യാപകരെ മര്‍ദ്ദിച്ച സംഭവം അടക്കം എസ്എന്‍ കോളജ് കേന്ദ്രീകരിച്ച് നടക്കുന്ന അക്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്ന മുന്‍ എസ്എഫ്ഐ നേതാവ് നിധിന് എന്ന അപ്പുണ്ണിയുടെ നേതൃത്വത്തിലുള്ളവരാണ് അക്രമം നടത്തിയത്. ഇവരെ വടകരക്കാരനായ ആര്‍ഡിസി മെമ്പറും എസ്എന്‍ സ്കൂള്‍ മുന്‍ പിടിഎ പ്രസിഡന്റും ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പലും അടങ്ങുന്ന സംഘമാണ് സംരക്ഷിക്കുന്നതെന്നും പരാതിയുണ്ട്.
കോളജ് സീറ്റുകള്‍ വീതം വെച്ച് എസ്എഫ്ഐ സംഘത്തിന് നല്‍കുന്നത് ഈ ആര്‍ഡിസി മെമ്പറാണെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: