പാലക്കാട്: ദീര്‍ഘദൂര ട്രെയിനുകളില്‍ പകല്‍സമയ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റുകള്‍ ഇനി റെയില്‍വേ കൗണ്ടറുകള്‍ വഴി ലഭ്യമാകില്ല. മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാതെ സ്ലീപ്പര്‍, എസി കോച്ചുകളിലെ യാത്ര ഇതോടെ ദുഷ്കരമാകും.
പാലക്കാട് തിരുവനന്തപുരം ഡിവിഷനുകളില്‍ ഇന്നലെ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. ഇന്നലെ മുതലാണ് സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ നല്‍കുന്നത് റെയില്‍വേ നിര്‍ത്തി വെച്ചത്. റിസര്‍വേഷന്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരുടെ പരാതിയിലാണ് നടപടി.
ഇത് സംബന്ധിച്ച് സെപ്തംബര്‍ 16 ന് ഉത്തരവിറങ്ങിയെങ്കിലും ഇന്നലെ മുതല്‍ നടപ്പാക്കുകയായിരുന്നു.പാസഞ്ചര്‍ ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ മാത്രമാണ് ഇനി സാധാരണ ടിക്കറ്റ് കൗണ്ടര്‍ വഴി ലഭ്യമാകുക. പകല്‍ സമയത്ത് ഹ്രസ്വദൂര യാത്ര ചെയ്യുന്നവരെ ഇത് ദുരിതത്തിലാക്കും,
നേരത്തെ രാവിലെ 6 മുതല്‍ രാത്രി 9 വരെയുള്ള സമയങ്ങളില്‍ സ്ലീപ്പര്‍ ടിക്കറ്റ് എടുത്ത് റിസര്‍വേഷന്‍ കോച്ചുകളില്‍ കയറി യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു. ഇത് പകല്‍ സമയം ദൂരയാത്ര നടത്തുന്നവര്‍ക്ക് ഏറെ സഹായകരമായിരുന്നു. എന്നാല്‍ റിസര്‍വേഷന്‍ ടിക്കറ്റ് എടുത്ത് കയറുന്നവര്‍ക്ക് അസൗകര്യം ഉണ്ടാക്കുന്നു എന്ന പരാതിയുടെ പേരിലാണ് റെയില്‍വേ സ്ലീപ്പര്‍ നിര്‍ത്തലാക്കിയത്.
ഇനി മുതല്‍ റിസര്‍വേഷന്‍ ടിക്കറ്റ് എടുക്കാത്തവര്‍ക്ക് ജനറല്‍ കമ്പാര്‍ട്ടുകളില്‍ മാത്രമേ കയറാനാകൂ. ദീര്‍ഘ ദൂര ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകള്‍ കുറവായതിനാല്‍ ഈ കോച്ചുകളില്‍ വന്‍ തിരക്കാണ് ഉണ്ടാവുക. സാധാരണ യാത്രക്കാരെ വലക്കുന്ന റെയില്‍വേയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: