പറ്റ്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കി.99 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് രണ്ടാമത്തെ പട്ടികയില്‍ പ്രഖ്യാപിച്ചത്. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിന് ശേഷം മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി നദ്ദയാണ് 99 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തു വിട്ടത്.
43 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ടുള്ള ആദ്യഘട്ട പട്ടിക ബി.ജെ.പി ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു.സിറ്റിംഗ് എം.എല്‍.എ അലോക് രഞ്ജന്‍ സഹസ്രാ മണ്ഡലത്തില്‍ നിന്നുതന്നെ ജനവിധി തേടും.
പട്ടികയില്‍ 60 ശതമാനവും യുവാക്കളാണ്. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അഭിഭാഷകരും അടക്കം വിവിധ തലങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നിലവിലെ 14 എംഎല്‍എമാരുടെ മണ്ഡലങ്ങളിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 11 വനിതകളും പട്ടികയില്‍ ഉണ്ട്.
ഇതോടെ 142 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. 243 സീറ്റുകളില്‍ 160 എണ്ണത്തിലാണ് ബിജെപി മത്സരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 43 സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്.
ഒക്ടോബര്‍ 12 മുതല്‍ അഞ്ച് ഘട്ടങ്ങളിലായിട്ടാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: