തിരുവനന്തപുരം: ഗുരുദേവ ദര്‍ശനത്തില്‍ നിന്ന് എസ്എന്‍ഡിപി വ്യതിചലിച്ചാല്‍ അത് തുറന്നുകാണിക്കാനുള്ള ശ്രമം തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
കേരളത്തെ ജാതി രഹിതവും മതനിരപക്ഷേവുമായ ഒരിടമാക്കി മാറ്റാനാണ് ശ്രീനാരായണ ഗുരു പ്രവര്‍ത്തിച്ചുവന്നത്. ഈ ദര്‍ശനം ഇന്ന് ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്നും കോടിയേരി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമുദായങ്ങളെ രാഷ്ട്രീയ പാര്‍ട്ടികളാക്കി മാറ്റുന്നത് കേരളത്തില്‍ പരീക്ഷിച്ച് പരാജയപ്പെട്ട സംഭവമാണ്. കോണ്‍ഗ്രസ് ആണ് ഇതിന് തുടക്കമിട്ടത്. ധീവര സഭ ഉള്‍പ്പെടെയുള്ള സമുദായങ്ങള്‍ ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതേ നയമാണ് ഇന്ന് ബിജെപിയും പിന്തുടരുന്നതെന്ന് കോടിയേരി ആരോപിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയും ഒരു വിഭാഗം എസ്എന്‍ഡിപിക്കാരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ രംഗത്ത് വന്നിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പരസ്യമായി പിന്തുണയ്ക്കുന്ന സ്ഥിതി വരെ ഇവിടെ ഉണ്ടായി. എന്നാല്‍ ഫലം വന്നപ്പോള്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് വിജയിച്ചത്.
ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനെയാണ് എസ്എന്‍ഡിപി പിന്തുണച്ചത്. ഇതിനായി പരസ്യമായ സമ്മേളനം പോലും വിളിച്ചിരുന്നു. എന്നാല്‍ ഇവിടെ ഡീന്‍ പരാജയപ്പെടുകയും ജോയ്സ് ജോര്‍ജ് വിജയിക്കുകയും ചെയ്തു.
ഇങ്ങനെ ഒരേ തെരഞ്ഞെടുപ്പില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്ന സ്ഥിതിയായിരുന്നു എസ്എന്ഡിപിയുടേതെന്നും കോടിയേരി പറഞ്ഞു. എസ്എന്‍ഡിപി നേതൃത്വത്തിന്റെ ഇത്തരം നിലപാട് തിരുത്തണം എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: