ആലപ്പുഴ: പുന്നപ്രയില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതു ജനങ്ങളെ വലയ്ക്കുന്നു.
കെഎസ്ഇബി പുന്നപ്ര സെക്ഷനു കീഴിലെ പുന്നപ്ര ചന്ത, വിയാനി, അറവുകാട്, കപ്പക്കട, പറവൂര്‍, കളര്‍കോട് തുടങ്ങിയ പ്രദേശങ്ങളിലാണു രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വൈദ്യുതി മുടങ്ങുന്നത്. പലപ്പോഴും െൈവെദ്യുതി മുടങ്ങി 10 മിനിറ്റിനുശേഷം പുനഃസ്ഥാപിക്കപ്പെടുകയാണ് ചെയ്യുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഒരു മണിക്കൂറിനുള്ളില്‍ നിരവധി തവണ വൈദ്യുതി ബന്ധം നിലയ്ക്കുന്നതായാണ് വ്യാപാരികളുടെ പരാതി. തുടര്‍ച്ചയായ വൈദ്യുതി മുടക്കം ഇലക്ട്രോണിക് ത്രാസുകള്‍ ഉപയോഗിക്കുന്ന പല വ്യാപാര സ്ഥാപനങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നു. പലരും വൈദ്യുതി മുടക്കസമയങ്ങളില് പഴയ ത്രാസുകളും ഉപയോഗിക്കുന്നതിനായി പുറത്തെടുക്കുകയും ചെയ്തിട്ടുണ്ട്.
വൈദ്യുതി മുടങ്ങുന്ന അവസരങ്ങളില്‍ കെഎസ്ഇബി ഓഫീസിലേക്കു വിളിച്ചാല്‍ ഫോണ്‍ ലഭിക്കാറില്ലെന്ന ആക്ഷേപവും വ്യാപകമാണ്. റിസീവര്‍ ജീവനക്കാര്‍ എടുത്തു മാറ്റിവയ്ക്കുന്നതായാണ് ആരോപണം.
കഴിഞ്ഞദിവസം രാത്രി 11 ഓടെ വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്ന് കപ്പക്കട സ്വദേശിയായ ഗൃഹനാഥന് പരാതിപ്പെടുന്നതിനായി മണിക്കൂറോളം മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചിരുന്നില്ല. വൈദ്യുതി വന്ന ശേഷം വിളിച്ചപ്പോള്‍ ലഭിക്കുകയും ചെയ്തിരുന്നു. മഴക്കാര് മാനത്തു കണ്ടാല്‍ തന്നെ പുന്നപ്ര പ്രദേശത്തു വൈദ്യുതി പോകുമെന്നതാണ് നാട്ടുകാരുടെ നിലവിലെ അനുഭവം. കാറ്റെങ്ങാനും വീശിയാല്‍ പറയുകയും വേണ്ട. നിരന്തരമായ വൈദ്യുതി മുടക്കത്തെത്തുടര്‍ന്ന് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് ജനങ്ങള്‍.
അടുത്തദിവസംനോക്കിയാല് മതി. നിരന്തരമായ വൈദ്യുതി മുടക്കത്തെത്തുടര്‍ന്ന് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: