ആലപ്പുഴ: ഒരു വ്യാപാരത്തിനു ഒരുലൈസന്സ് നടപ്പാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.
നിലവില്‍ വ്യാപാരങ്ങള്‍ തുടങ്ങണമെങ്കില്‍ ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റുകളുടെ ഡി ആന്‍ഡ് ഒ ലൈസന്‍സ്, തൊഴില്‍ നികുതി സര്‍ട്ടിഫിക്കറ്റ്, പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ്, സാനിട്ടറി സര്‍ട്ടിഫിക്കറ്റ് എന്നിവയും ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഫുഡ് സേഫ്റ്റി ലൈസന്‍സ്, സിവില്‍ സപ്ലൈസ് ലൈസന്‍സ് എന്നിവയും സെയില്‍ടാക്സ്, ലേബര്‍ രജിസ്ട്രേഷന് എന്നിങ്ങനെ ലൈസന്‍സുകളുടെ ഒരുകൂട്ടം തന്നെ എടുക്കേണ്ടിവരുന്നു.
ഓരോ ലൈസന്‍സെടുക്കാന്‍ പോകുമ്പോഴും അതിന്റേതായ അഴിമതിക്കും ചൂഷണത്തിനും വ്യാപാരികള്‍ വിധേയമാകുന്നു. അതിനാല്‍ ഒരു വ്യാപാരത്തിനു ഒരു ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്നും ലൈസന്‍സ് കാലാവധി അഞ്ചുവര്ഷമാക്കണമെന്നും കേരള വ്യാപാരി വ്യാവസായ ഏകോപന സമിതി ജില്ലാ ഭരണ സമിതിയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് രാജു അപ്സര അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി വി. സബില്‍രാജ്, ജില്ലാ ട്രഷറര്‍ ജേക്കബ് ജോണ്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ വര്‍ഗീസ് വല്യാക്കല്‍, കെ.എസ്. മുഹമ്മദ്, പ്രതാപന് സൂര്യാലയം, ആര്. സുബാഷ്, ജില്ലാ സെക്രട്ടറിമാരായ യു.സി. ഷാജി, പി.സി. ഗോപാലകൃഷ്ണന്, മുജീബ് റഹ്മാന്, വേണുഗോപാലക്കുറുപ്പ്, മണിക്കുട്ടന്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ നസീര്‍ പുന്നയ്ക്കല്‍, ഹരിനാരായണന്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സുനീര്‍ ഇസ്മയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: