തുറവൂര്‍/ചേര്‍ത്തല: ബസ്സ് സ്റ്റോപ്പുകളിലെ കാത്തുനില്പ്പുപുരകള് കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാകുന്നു.മാതൃക സുരക്ഷ പാതയിലെ കാത്തു നില്പു പുരകളിലും പരിസരങ്ങളിലുമാണ് സാമൂഹിക വിരുദ്ധ സംഘങ്ങള്‍ വിലസുന്നത്.
ദേശീയപാതയില്‍ ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെയുള്ള പ്രധാന കേന്ദ്രങ്ങളിലെ കാത്തുനില്പ്പുപുരകളില് താവളമടിച്ചാണ് സംഘങ്ങളുടെ സൈ്വര്യവിഹാരം. ന്യൂജനറേഷന് ബൈക്കുകളിലും മറ്റുമെത്തുന്ന ഇവര്‍ ബസ്സ് സ്റ്റോപ്പുകളില്‍ കാത്തു നില്ക്കു വിദ്യാര്ത്ഥിനികളടക്കമള്ളവര്ക്ക് ശല്യമാവുകയാണ്.
വൈകുന്നേരങ്ങളില്‍ പ്രധാന ബസ്സ് സ്റ്റോപ്പുകളിലും പരിസരത്തും എത്തുന്ന ഇവര്‍ക്ക് കഞ്ചാവു-മയക്കു മരുന്നു മാഫിയയുമായി ബന്ധമുണ്ടോയെന്നും സംശയമുയരുന്നു. മേഖലയില്‍ സജീവമായ കഞ്ചാവു-മയക്കു മരുന്നു മാഫിയ സംഘത്തിലെ കണ്ണികളാണ് ഈസംഘങ്ങളെും സംസാരമുണ്ട്.
മുടി നീട്ടി വളര്‍ത്തി മുട്ടോളമെത്തു ട്രൗസറും ടീഷര്‍ട്ടും ധരിച്ച് ബൈക്കുകളില്‍ പാഞ്ഞു നടക്കു ഇവര്‍ നാട്ടുകാര്‍ക്ക് പേടിസ്വപ്നമാവുകയാണ്. കാല്‍നടയാത്രികര്‍ക്കും മറ്റു വാഹനയാത്രക്കാര്‍ക്കും ഇവര്‍ അപകട ഭീഷണിയുയര്‍ത്തുകയാണ്.
പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കഞ്ചാവു മയക്കു മരുന്ന് മാഫിയകളുടെ സജീവ സാന്നിദ്ധ്യമുള്ളതായി കണ്ടെത്തുകയും ഇതിനെതിരെ വിദ്യാലയങ്ങളും മറ്റു സന്നദ്ധ സംഘടനകളും ബോധവല്‍ക്കരണവും മറ്റ് പ്രചരണ പരിപാടികളുമായി രംഗത്തു വരികയും ചെയ്തിരുന്നു.
മുട്ടത്തിപ്പറമ്പ് ശ്രീകണ്ഠമംഗലം, ചാലിപ്പള്ളി, മാമ്പല വെളി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധര്‍ സംഘങ്ങള്‍ കഞ്ചാവ് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്നതായി റെഡ്സ്റ്റാര്‍ സ്വയംസഹായ സംഘം യോഗം ആരോപിച്ചു. ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ രാത്രിയും പകലും ഇക്കൂട്ടരുടെ ശല്യംരൂക്ഷമായിരിക്കുകയാണ്.
കൗമാരക്കാരെ അടക്കം ലഹരി മാഫിയയുടെ കണ്ണിയില്‍ ചേര്‍ക്കുന്നതിന് ശ്രമങ്ങള്‍ നടക്കുകയാണ്. നാട്ടുകാര്‍ ഇടപെട്ട് ഇവരുടെ ശ്രമങ്ങള്‍ പലതവണ പരാജയപ്പെടുത്തിയിരുന്നു. മയക്കുമരുന്ന് എത്തിക്കുന്ന ഏജന്റ് എന്ന് സംശയിക്കുന്ന പ്രദേശവാസിയല്ലാത്ത ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു.
മുഹമ്മ, ചേര്‍ത്തല പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കാറില്ലെന്നും യോഗം കുറ്റപ്പെടുത്തി. അടിയന്തരമായി ഈഭാഗങ്ങളില്‍ പോലീസ് പെട്രോളിങ് ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: