സുഗ്രീവന് വിനയത്തോടെ വീണ്ടും പറഞ്ഞു. ഈ നിശാചരന്‍ രാവണനാല്‍ അയക്കപ്പെട്ടവനാണെന്ന് ഞാന്‍ കരുതുന്നു. ഇവനെ കൊല്ലുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. നമ്മളെല്ലാം ഇവനേയും വിശ്വസിച്ച് നമ്മള് ഉറങ്ങുന്ന സമയത്ത് ഇവന് നമ്മെ തീര്‍ച്ചയായും ചതിക്കും. എത്രയായാലും ആ ക്രൂരനായ രാവണന്റെ അനുജനല്ലെ ഇവന്.
സുഗ്രീവന് പറഞ്ഞതുകേട്ട് രാമന് സ്വല്പനേരത്തേക്ക് ആലോചനാമഗ്നനായി. അതിനുശേഷം അദ്ദേഹം പറഞ്ഞുതുടങ്ങി. ഇനി അവന് ദുഷ്ടനാണെന്നുതന്നെയിരിക്കട്ടെ. അവന് എന്നോട് എന്താണ് ചെയ്യാന്‍ കഴിയുക. എന്നോട് അല്പംപോലും അഹിതകരമായി പ്രവൃത്തിക്കാന്‍ അവന് ശക്തനല്ല. ലോകത്തിലുള്ള സകല പിശാചുക്കളേയും, ദാനവ, രാക്ഷസന്മാരേയും വേണ്ടിവന്നാല്‍ എന്റെ വിരല്‍തുമ്പുകൊണ്ട് എനിയ്ക്ക് കൊന്നൊടുക്കാന്‍ സാധിക്കും. ശത്രുവായാലും ശരണം പ്രാപിച്ചവരെ മാനിച്ച് സ്വീകരിക്കുകയെന്നത് സജ്ജനങ്ങളാല്‍ പണ്ടുമുതലേ ആചരിച്ചുവരുന്ന ഒരു ധര്മ്മപ്രവൃത്തിയാണ്.
ധാര്മ്മികനായിട്ടുള്ളവന് ദീനതയോടെ കൈകൂപ്പി അടിപണിഞ്ഞ് അഭയം തേടുന്നവനെ ഒരിക്കലും നിരാകരിക്കുകയോ ഹിംസിക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. അഭയം പ്രാപിച്ചവനെ സ്വന്തം പ്രാണന് വെടിഞ്ഞായാലും രക്ഷിക്കുക എന്നതാണ് ധര്‍മ്മം. ഏതെങ്കിലും കാരണവശാല്‍ അതിന് സാധിക്കാതെ വന്നാല്‍ പാപം വന്നുചേരുന്നു. ധര്‍മ്മനിഷ്ഠവും, സ്വര്‍ഗ്ഗീയവുമായ ധര്‍മ്മത്തെ ഞാന്‍ സ്വീകരിക്കാന്‍ പോവുകയാണ്.
‘സകൃദേവ പ്രപന്നായ തവാസ്മീതി ച യാചതേ
അഭയം സര്‍വഭൂതേഭ്യോ ദദാമ്യേതദ് വൃതംമമ’ (യുദ്ധം 18:33)
ഒരിക്കലെങ്കിലും എന്റെ അടുത്തെത്തി ഞാന്‍ അങ്ങയുടെ ദാസനാകുന്നു എന്നുപറഞ്ഞ് ശരണമഭ്യര്ത്ഥിച്ച് അഭയപ്രാര്‍ത്ഥന നടത്തുന്നവനെ സര്വഭൂതങ്ങളില്നിന്നും കാത്തുസംരക്ഷിക്കും. ഇത് എന്റെ വ്രതമാണ്.
ആന യൈനം ഹരിശ്രേഷ്ഠ ദത്തമസ്യാഭയം മയാ
വിഭീഷണോവാ സുഗ്രീവ യദിവാ രാവണ: സ്വയം
അല്ലയോ വാനര ശേഷ്ഠ, ഞാനിവന് അഭയമരുളിയിരിക്കുന്നു. അത് വിഭീഷണനോ അഥവ സ്വയം രാവണന് തന്നെയായാലും വേണ്ടില്ല. അവനെ കൂട്ടിക്കൊണ്ടുവന്നാലും.
സുഗ്രീവന് തലകുനിച്ചു. അവിടന്ന് അരുളിച്ചെയ്തതു കേട്ടപ്പോള്‍ വിഭീഷണന് ശുദ്ധനാണെന്ന് എന്റെ അന്തരാത്മാവും പറയുന്നു. ഏതായാലും അവന് നമ്മുടെ സുഹൃത്തായിത്തീരട്ടെ.
സുഗ്രീവന് നാലമാത്യന്മാരുമായി രാമപാദങ്ങളില്‍ വീണുവണങ്ങിക്കൊണ്ട് പറഞ്ഞു. രാവണന്റെ അനുജനായ വിഭാഷണനാണ് ഞാന്‍.
ഭവന്തം സര്‍വ്വഭൂതാനാം ശരണം ശരണം ഗതഃ
പരിത്യക്താ മയാ ലങ്ക മിത്രാണി ച ധനാനി ച
ഭഗവത് ഗതം ഹി മേ രാജ്യം ജീവിതം ച സുഖാനി ച (യുദ്ധം 19:5,6)
പ്രതികരിക്കാൻ ഇവിടെ എഴുതുക: