പറവൂര്‍: ഇരു മതങ്ങളുടേയും നയപരമായ സമീപനങ്ങള്‍ നാം ഉള്‍ക്കൊള്ളുകയും ആ സമീപനത്തോടെ നാം സമൂഹത്തെ നേരിടുകയും ചെയ്താല്‍ മാത്രമേ ഹിന്ദുവിന് വളരുവാന്‍ സാധിക്കുകയുള്ളൂവെന്ന് ആര്‍എസ്എസ് അഖില ഭാരതീയ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്.ഹരി അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യവേദി പറവൂര്‍ താലൂക്ക് സമിതി സംഘടിപ്പിച്ച ഏകദിന പഠനശിബിരം കോട്ടുവള്ളിക്കാവ് ബാല ഭദ്ര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രിസ്തുമതം പൂതനയുടെ രൂപത്തിലും ഇസ്ലാം മതം താടകയുടെ രൂപത്തിലും, കമ്മ്യൂണിസം കബന്ധന്റെ രൂപത്തിലും ഹിന്ദുവിനെ തകര്‍ക്കുകയാണ്. ഇവരെ തിരിച്ചറിയാന്‍ ഹിന്ദുഐക്യവേദിക്കും ചില ഹൈന്ദവ സംഘടനകള്‍ക്കും സാധിച്ചുവെങ്കിലും വലിയൊരുസമൂഹം ഇപ്പോഴും ഇവരുടെ വലയിലാണ്. ഇത് ഹിന്ദുസമൂഹം തിരിച്ചറിയണം. ഉള്‍ക്കൊള്ളേണ്ടവരെ ഉള്‍ക്കൊള്ളാന്‍ ഹിന്ദു സമൂഹത്തിന് സാധിക്കണം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐക്യവേദി താലൂക്ക് വര്‍ക്കിംങ് പ്രസിഡന്റ് കെ.ജി. മധു അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് താലൂക്ക് സംഘചാലക് കെ.കെ. ശിവശങ്കരന്, ഐക്യവേദി ജില്ലാരക്ഷാധികാരി അഡ്വ.വി.എന്‍. മോഹന്‍ദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്. രമേഷ്കുമാര്‍, സംഘടനാ സെക്രട്ടറി എ.ബി. ബിജു, സഹ സംഘടനാ സെക്രട്ടറി അമ്പാട്ട് സുബ്രഹ്മണ്യന്, മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് ശ്രീകല മനോജ്, താലൂക്ക് ജനറല്‍ സെക്രട്ടറി എം.സി. സാബു ശാന്തി, മോഹനകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പറവൂരിന്റെ വെല്ലുവിളികളും സാദ്ധ്യതകളും എന്ന വിഷയത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബുവും, സംഘാടകന്‍ എന്ന വിഷയത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചറും ക്ലാസ്സെടുത്തു.
താലൂക്ക് സംഘടനാ സെക്രട്ടറി എം.എല്‍. സുരേഷ്, താലൂക്ക് വൈസ് പ്രസിഡന്റ് സി.കെ. അമ്പാടി, ജയശങ്കര്‍, കെ.ജി. സജീവ്, ശിവദാസ്, കെ.എസ്. തൃക്കപുരം വേണു, ബി. മധുസൂദനന്‍നായര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: