കൊച്ചി: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ജില്ലാ സമ്മേളനം ആലുവ കേശവസ്മൃതിഹാളില് ജില്ലാ പ്രസിഡന്റ് വി.സി. സുബ്രഹ്മണ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് എം.ജി. പുഷ്പാംഗദന് ഉദ്ഘാടനംചെയ്തു.
രാഷ്ട്രീയ ട്രേഡ്യൂണിയന്റെ ബാഹുല്യംമൂലം പെന്‍ഷന്‍കാരെ അവഗണിക്കുന്ന പ്രവണത കൂടിവരുന്നു. പെന്‍ഷന്‍കാര്‍ക്ക് ഒരുദിവസത്തെ വേതനംപോലും ഉത്സവബത്ത നല്‍കിയില്ല. രാഷ്ട്രീയവിധേയത്വമുള്ള സംഘടനകള്‍ ആരും പ്രതികരിച്ചില്ല. വൈദ്യസഹായം വേണമെന്നാവശ്യപ്പെട്ടു. സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം പെന്‍ഷന്‍കാര്‍ക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണ്. മന്ത്രിസഭാ ഉപസമിതി കൂടിയിട്ടില്ല. അവകാശങ്ങള്‍ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് നടക്കുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ബിഎംഎസ് ആലുവ മേഖലാ ജോ.സെക്രട്ടറി പ്രഭാകരന്, എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി പി.ആര്. സുനില്‍കുമാര്‍, പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി ഡോ. നരസിംഹനായിക്ക്, സംസ്ഥാന കൗണ്‍സില്‍ അംഗം ആര്. വാസുദേവന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.
ജില്ലാ സെക്രട്ടറി രാമചന്ദ്രന് സ്വാഗതവും സി.ബി. അച്യുതന് നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായി വി.സി. സുബ്രഹ്മണ്യന് (പ്രസിഡന്റ്), സി.ബി. അച്യുതന്, ശങ്കരവാര്യര് (വൈസ് പ്രസിഡന്റ്), സി.ബി. രാമചന്ദ്രന് (സെക്രട്ടറി), എ.കെ.ശശിധരന് (ജോ.സെക്രട്ടറി), കെ.കെ. മുരളി (ഖജാന്‍ജി), പി.എം. ശുചീന്ദ്രന്, അനിരുദ്ധന്, കെ. നീലകണ്ഠന്, എസ്. ബാബുകുമാര്‍, കെ. സദാനന്ദന്, പി.കെ. വേലായുധന്, ഗോപീദാസ്, ടി.എന്‍. ഗോവിന്ദന്‍നായര്‍, ബി. ചന്ദ്രികാദേവി, പരമേശ്വരന്‍നായര്‍, ജി. രവീന്ദ്രന് എന്നിവരെ തെരഞ്ഞെടുത്തു.
പെന്‍ഷന്‍പരിഷ്കരണ നടപടി ത്വരിതപ്പെടുത്തുക, ആദിവാസിമേഖലയിലെ പീഡനം അവസാനിപ്പിക്കുക, ഭൂരഹിത സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ഭൂമി അനുവദിക്കുക, വിദ്യാഭ്യാസ ലോണ്‍ പിരിച്ചെടുക്കുവാന്‍ സ്വകാര്യകമ്പനികളെ ഏല്പിക്കുന്ന നടപടി പിന്‍വലിക്കുക, പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ 50 ശതമാനം ഇളവ് അനുവദിക്കുക എന്നീ പ്രമേയങ്ങളും പാസാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: