തിരുവനന്തപുരം:പിഎസ്സിയും ധനവകുപ്പും തമ്മില്‍ വീണ്ടും പോരുതുടങ്ങി. ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രൊമോഷന് പിഎസ്സി ചെയര്മാന് തടയിട്ടതോടെയാണ് ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം ഉയര്‍ന്നത്.സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത തസ്തികകളിലേക്കുള്ള പ്രൊമോഷന് തീരുമാനിക്കാനുള്ള ഡിപ്പാര്‍ട്ട്മെന്റ് പ്രൊമോഷന് കമ്മിറ്റി(ഡിപിസി)യുടെ ചെയര്മാന്മാര് പിഎസ്സി അംഗങ്ങളാണ്.ധനവകുപ്പിന്റെ ഡിപിസി ചെയര്മാന് പിഎസ്സി ചെയര്‍മാനും.
സെക്ഷന്‍ ഓഫീസര്‍മാര്‍ മുതല്‍ മുകളിലേക്കുള്ള ഐപിഎസ് ഇതര ഉദ്യോഗസ്ഥരുടെ പ്രൊമോഷനാണ് ഡിപിസി തീരുമാനിക്കേണ്ടത്. കഴിഞ്ഞദിവസങ്ങളില്‍ ഇത്തരത്തില്‍ ഡിപിസി ചേര്‍ന്നപ്പോള്‍ തത്കാലം ധനവകുപ്പില്‍ പ്രൊമോഷന് അനുവദിക്കാനാകില്ലെന്ന് പിഎസ്സി ചെയര്മാന് ഡോ.കെ.എസ്.രാധാകൃഷ്ണന് നിലപാടെടുത്തു.
നേരത്തെ പിഎസ്സിയിലെ സാമ്പത്തിക ധൂര്‍ത്ത് സംബന്ധിച്ച് ധനവകുപ്പ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ധനവകുപ്പ് പിഎസ്സി ആസ്ഥാനത്ത് പരിശോധനവരെ നടത്താനൊരുങ്ങി. തുടര്‍ന്ന് പിഎസ്സിയും ധനവകുപ്പും തമ്മില്‍ രൂക്ഷമായ തര്‍ക്കം നടന്നു. ഒടുവില്‍ മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ വിവാദം. ചെയര്‍മാന്റെ തീരുമാനത്തിനെതിരെ ഡിപിസി യോഗത്തില്‍തന്നെ വിമര്‍ശനമുണ്ടായി. ധനവകുപ്പിലെ ഒരു ഉന്നതനും ചെയര്‍മാനുമായി വലിയ തര്‍ക്കം നടന്നു. ധനവകുപ്പില്‍ ഇപ്പോള്‍തന്നെ ഉന്നത തസ്തികകള്‍ അധികമാണെന്നും ഉടന്‍ പ്രൊമോഷന് അനുവദിക്കേണ്ടെന്നുമായിരുന്നു ചെയര്‍മാന്റെ നിലപാട്.
കോഴിക്കോട് ഓണ്‍ലൈന്‍ സെന്ററിലെ ബില്ല് മാറുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ധനവകുപ്പും പിഎസ്സിയും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കുന്നത്.കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാ സെന്റര്‍ ആരംഭിക്കാന്‍ രണ്ടുകോടി രൂപയാണ് പിഎസ്സി അനുവദിച്ചത്. ഇതില്‍ രണ്ടുതവണയായി 49 ലക്ഷം രൂപ മാറിയെടുത്തു. കഴിഞ്ഞ ദിവസം 41 ലക്ഷത്തിന്റെ കൂടി ബില്‍ പിഎസ്സി ട്രഷറിയില്‍ നല്‍കിയെങ്കിലും അതു മാറിനല്കാന് ധനവകുപ്പ് തയാറായില്ല. കഴിഞ്ഞ ശനിയാഴ്ച പരിശോധനയ്ക്കുള്ള സഹായം ചെയ്തുനല്‍കണമെന്നു ആവശ്യപ്പെട്ട് ധനവിനിയോഗ സെക്രട്ടറി പിഎസ്സിക്കു കത്തു നല്‍കിയിരുന്നു.
നിയമസെക്രട്ടറിയില്‍ നിന്നുലഭിച്ച ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണു ധനവകുപ്പിന്റെ ഇപ്പോഴത്തെ നടപടി. എന്നാല്‍ പരിശോധന അനുവദിക്കില്ലെന്നായിരുന്നു പിഎസ്സിയുടെ മറുപടി. ഇതോടെയാണ് തര്‍ക്കം വീണ്ടും രൂക്ഷമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: