ശ്രീനഗര്‍: ഭാരത-പാക് സൈന്യത്തിന്റെ ഫ്ളാഗ് മീറ്റിംഗ് ഇന്ന് നടക്കും. ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരവേ പൂഞ്ചിലെ ചകന്ദബാഗിലാണ് മീറ്റിംഗ് നടക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ചര്‍ച്ചയിലെ പ്രധാന വിഷയം. കഴിഞ്ഞ ദിവസം പാകിസ്ഥാന് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ അതിര്‍ത്തിയ്ക്ക് സമീപമുള്ള ഭാരതീയ ഗ്രാമങ്ങളിലെ നിരവധി പേര്‍ക്ക് പരിക്കേറ്റതും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതും ഭാരതം ഇന്നത്തെ ചര്‍ച്ചയില്‍ കൊണ്ടുവരും.
ഈ മാസം ആദ്യം അമൃത്സറില് നടന്ന ബിഎസ്എഫ് പാക് റേഞ്ചേഴ്സ് ഉന്നതതല യോഗത്തില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഇരുരാജ്യങ്ങളും വീണ്ടും ധാരണയിലെത്തിയിരുന്നു. എന്നാല്‍ യോഗം അവസാനിച്ചതിന് പിറ്റേന്നു തന്നെ പാകിസ്ഥാന് സൈന്യം കരാര്‍ ലംഘനം നടത്തി അതിര്‍ത്തിയില്‍ വെടിവെയ്പ്പ് നടത്തിയിരുന്നു. സെപ്തംബര്‍ മാസത്തില്‍ മാത്രമായി 23 തവണയാണ് പാകിസ്ഥാന് സൈന്യം അതിര്‍ത്തിയില്‍ ആക്രമണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: