കൊല്ലം: പുനലൂര്‍-ചെങ്കോട്ട ഗേജ് മാറ്റ പ്രവര്‍ത്തനത്തിന് കഴിഞ്ഞ റെയില്‍വേ ബഡ്ജറ്റില്‍ 85 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ഫണ്ടിന്റെ അപര്യാപ്തത മൂലം ഇഴഞ്ഞുനീങ്ങിയ ഗേജ് മാറ്റ പ്രവര്‍ത്തനങ്ങള്‍ ഇനി ദ്രുതഗതിയിലാകും. ഇതില്‍ 30 കോടി രൂപ അഡിഷണല്‍ ഗ്രാന്റായാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പണികള്‍ മുന്നോട്ട് പോയാല്‍ 2017 ല്‍ പണികള്‍ പൂര്‍ത്തിയാകുമെന്ന് എന്‍.കെ.പ്രമചന്ദ്രന്‍ എംപി പറഞ്ഞു. ഗേജ്മാറ്റ പ്രവര്‍ത്തികളുടെ അവലോകന യോഗം ഒക്ടോബര്‍ ആദ്യവാരം മധുരയില്‍ നടക്കും. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരാണ് യോഗം വിളിച്ചിരിക്കുന്നത്. ഗേജ്മാറ്റ പ്രവര്‍ത്തികള്‍ക്ക് ആശാവഹമായ പുരോഗതിയാണ് കഴിഞ്ഞ ഒരുവര്‍ഷമായി നടന്നുവരുന്നത്. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ മാസംതോറും വിലയിരുത്തല്‍ യോഗങ്ങള്‍ വിളിക്കുന്നുണ്ട്. ഇത്തരത്തില്‍ ചെന്നൈയിലും മധുരയിലും പുനലൂരിലും തെന്മലയിലുമായി അഞ്ച് യോഗങ്ങളാണ് നടന്നത്. ആവശ്യമെന്നാല്‍ റെയില്‍വേ പണികള്‍ക്ക് ഇനിയും തുക അധികമായി അനുവദിക്കുമെന്നും എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: