വടകര: ദേശീയപാതയില്‍ മടപ്പള്ളിയില്‍ അപകടത്തില്‍ പെട്ടടാങ്കര് ലോറിയില്‍ നിന്ന് ഗ്യാസ് നീക്കംചെയ്തു. ഇന്നലെ ഉച്ചയോടെയാണ് ടാങ്കര്‍ ലോറിയില്‍ നിന്ന് ഗ്യാസ് പൂര്‍ണ്ണമായും മറ്റൊരു ടാങ്കര്‍ ലോറിയിലേക്ക് മാറ്റിയത് ഇതോടെ നാട്ടുകാരുടെയും പോലീസിന്റെയും ആശങ്ക അകലുകയും ചെയ്തു. നേരത്തെതന്നെ ചേളാരി ഐഒസിയുടെ പ്ലാന്റില്‍ നിന്ന് വിദഗ്ധസംഘം എത്തി പരിശോധന നടത്തി ചോര്‍ച്ചയില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. മംഗലാപുരത്തുനിന്നും എറണാകുളത്തേക്ക് പോകുന്ന ടാങ്കര്‍ ലോറിയാണ് മടപ്പള്ളിക്കും നാദാപുരം റോഡിനുമിടയില്‍ വെച്ച് ശനിയാഴ്ച രാത്രി 11.30 ഓടെ അപകടത്തില്‍പ്പെട്ടത്. മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചതിനുപുറമെ ഒരു കാറും അപകടത്തില്‍ പെട്ടു സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മൂവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു നടുറോഡില്‍ ലോറി മറിഞ്ഞതിനാല്‍ ദേശീയ പാതയില്‍ ഗതാഗതംസ്തംഭിച്ചു.
വാതക ചോര്‍ച്ച ഉണ്ടാകുമെന്ന് ഭയന്ന് തൊട്ടടുത്തുള്ള വീട്ടുകാരെ പോലീസ് മാറ്റിതാമസിപ്പിച്ചിരുന്നു. പരിസരത്തെ വൈദ്യുതിബന്ധം വിഛേദിക്കുകയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു.വടകരയില്‍ നിന്നെത്തിയ രണ്ടു യൂണിറ്റ് ഫയര്‍ ഫോഴ്സ് ഗ്യാസ്ടാങ്കര്‍ തണുപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
നാദാപുരം,തലശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്സും യൂണിറ്റുകളും സ്ഥലത്തെത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: