ചെങ്ങോട്ടുകാവ്: ചേലിയ കഥകളി വിദ്യാലയത്തില്‍ ചെണ്ടമേളം അഭ്യസിക്കാനെത്തിയ പതിനൊന്ന് വയസ്സുകാരനെ ചെണ്ട അധ്യാപകന് പകരക്കാരനായെത്തിയ ആളും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു.
എളാട്ടേരി സ്വദേശി രാജീവിന്റെ മകന് അഭിഷേകിനാണ് മര്‍ദ്ദനമേറ്റത്. ചെണ്ടമേളത്തിന്റെ പഠനത്തിനായി മരത്തടിയില്‍ കൊട്ടാന്‍ ഉപയോഗിക്കുന്ന പുളിമുട്ടികൊണ്ട് അകാരണമായി കുട്ടിയുടെ പുറത്ത് നിരവധി തവണ അടിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് പരാതി. ചെണ്ട അധ്യാപകന് പകരക്കാരനായ അജിത്ത് എന്നയാളാണ് കുട്ടിയെ മര്‍ദ്ദിച്ചത്.
വേദനകൊണ്ട് സഹികെട്ട അഭിഷേക് കലാലയത്തില്‍ നിന്നും ഇറങ്ങിഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അജിത് തന്റെ പരിചയക്കാരായ ഏതാനും സമീപവാസികളെ വിളിച്ച് പുറത്തിറങ്ങിയ കുട്ടിയെ വീണ്ടും മര്‍ദ്ദിച്ചെന്നും ആരോപണമുണ്ട്.
മറ്റൊരു വിദ്യാര്‍ത്ഥിയും ഏതാനും സമീപവാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തുമ്പോഴേക്കും അഭിഷേക് ബോധരഹിതനായിരുന്നു. അഭിഷേകിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവമറിഞ്ഞ് അവിടെയെത്തിയവരും അജിത്തും തമ്മില്‍ വാക്കേറ്റമുണ്ടായി.എന്നാല്‍ ഇവര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് അജിത്ത് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
ചേലിയ കഥകളി വിദ്യാലയത്തില്‍ നടന്ന അനിഷ്ട സംഭവവുമായി ആര്‍എസ്എസിന് യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ കാര്യവാഹ് പി.സുകുമാരന്‍ അറിയിച്ചു. പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമം അപലപനീയമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: