തിരുവനന്തപുരം: എന്തിനും ഏതിനും ശ്രീനാരായണ ഗുരുവിനെ വലിച്ചിഴയ്ക്കുന്ന പ്രവണത സമൂഹത്തില്‍ ഉയര്‍ന്ന് വരുന്നുണ്ടെന്ന് ശ്രീനാരായണ ഗുരു ധര്‍മ്മ സംഘം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ. ശ്രീനാരായണ ഗുരുവിന്റെ പേര് ഉപയോഗിച്ച് സ്ഥാനമാനങ്ങളും അധികാരവും നേടാനുള്ള ശ്രമം ഗുരുവിനെ നിന്ദിക്കുന്നതാണെന്ന് സ്വാമി ഋതംബരാനന്ദ പറഞ്ഞു.
ചെമ്പഴന്തിയില്‍ എണ്‍പത്തിയെട്ടാമത് ശ്രീ നാരായണ ഗുരുദേവ മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്വാമി ഋതംബരാനന്ദ. ഗുരു ആരാണെന്നോ ഗുരുത്വം എന്താണെന്നോ അറിയാത്തവരാണ് ഗുരു നിന്ദയുമായി എത്തിയിട്ടുള്ളത്. ഇത് ഏത് പ്രത്യയശാസ്ത്രത്തിന്റെ ആളുകള്‍ ചെയ്താലും എതിര്‍ക്കപ്പെടേണ്ടതാണ്.
ഗുരുവിന്റെ പേര് എല്ലാ കാര്യത്തിലേയ്ക്കും വലിച്ചിഴയ്ക്കുന്ന രീതി അവസാനിപ്പിക്കണമെന്നും സ്വാമി ഋതംബരാനന്ദ ആവശ്യപ്പെട്ടു. മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി ചെമ്പഴന്തിയിലും വര്‍ക്കല ശിവഗിരിയിലും പുഷ്പാര്‍ച്ചനയും വിവിധയിടങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും നടന്നു.
സ്വാര്ത്ഥലക്ഷ്യത്തിനായി ഗുരുദേവ ദര്‍ശനങ്ങളെ ഉപയോഗിക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. ഗുരുദേവ ദര്‍ശനങ്ങളെ രാഷ്ട്രീയ വല്ക്കരിക്കാനാകില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഗുരു ധര്‍മ്മങ്ങളെ അക്രമം കൊണ്ട് നേരിടാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കാന്‍ ശ്രീനാരയണീയര്‍ക്ക് കഴിവുണ്ടെന്ന് മന്ത്രി കെ ബാബു ശിവഗിരിയിലെ ചടങ്ങില്‍ പറഞ്ഞു. ഗുരുദേവന് വിപ്ലവമല്ല നവോത്ഥാനമാണ് നടത്തിയതെന്ന് ചടങ്ങില്‍ പങ്കെടുത്ത ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: