ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ സമാധിദിനാചരണ ദിവസം കാട്ടൂര്‍ ഹോളി ഫാമിലി വിസിറ്റേഷന്‍ സ്കൂളില്‍ പ്രത്യേക ക്ലാസ് നടത്തിയത് വിവാദമായി. സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ക്രൈസ്തവ മാനേജ്മെന്റിനുകീഴിലുള്ള സ്കൂള്‍ അധികൃതര്‍ പഠനം നടത്തിയത്.
രാവിലെ 9 മുതല്‍ 12 വരെയാണ് കുട്ടികള്‍ക്ക് പഠനം നടത്തിയത്. വ്യത്യസ്ത മതവിഭാഗങ്ങളിലെ കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ അദ്ധ്യയനം നടത്തിയതില്‍ പ്രതിഷേധിച്ച് പല രക്ഷകര്‍ത്താക്കളും തങ്ങളുടെ കുട്ടികളെ സ്കൂളില്‍ അയയ്ക്കാന്‍ തയ്യാറായില്ല. മഹാസമാധിദിനത്തില്‍ പഠനം നടത്തിയ സ്കൂള്‍ മാനേജ്മെന്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് കാട്ടൂര്‍ 617, 6212 എസ്എന്‍ഡിപി ശാഖായോഗം കമ്മറ്റികള്‍ ആവശ്യപ്പെട്ടു.
വിവിധ സാംസ്കാരിക ഹൈന്ദവ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. പഠനം നടത്തുന്നത് ശരിയല്ലെന്ന് പലരും ചൂണ്ടിക്കാട്ടിയെങ്കിലും ധിക്കാരപൂര്‍വ്വമായ സമീപനമാണ് സ്കൂള്‍മാനേജ്മെന്റ് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: