കോട്ടയം : കുലത്തൊഴിലില്‍ പോലും സംവരണം നിഷേധിക്കപ്പെട്ടിരിക്കുകയാണ് നമ്പൂതിരി സമുദായത്തിനെന്ന് ഐഷാ പോറ്റി എം.എല്‍.എ. ശാന്തി ജോലിയില്‍ നിന്ന് ബ്രാഹ്മണസമുദായം തുടച്ചു നീക്കപ്പെടുമോ എന്ന് സംശയിക്കേണ്ട സ്ഥിതി വിശേഷമാണ് ഇന്നുള്ളതെന്നും അവര്‍ പറഞ്ഞു. യോഗക്ഷേമസഭ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന പ്രതിഭാ പുരസ്കാരദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐഷാ പോറ്റി ദേവസ്വം ബോര്‍ഡുകളില്‍ അര്‍ഹമായ പരിഗണന സമുദായത്തിന് ഇനിയും ലഭ്യമായിട്ടില്ല. ഇക്കാര്യം താന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ജനപ്രതിനിധിയാകുന്നതില്‍ പ്രസ്ഥാനത്തിനൊപ്പം ജനിച്ച കുലത്തിനും പങ്കുണ്ടെന്ന് പറഞ്ഞ അവര്‍ സമുദായ പ്രവര്‍ത്തനത്തിന് പാര്‍ട്ടി വിലക്കിയിട്ടില്ളെന്നും കൂട്ടിച്ചേര്‍ത്തു. ജില്ലാ ട്രഷറര്‍ വൈക്കം പി.എന്‍. നമ്പൂതിരി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അക്കിരമന്‍ കാളിദാസ ഭട്ടതിരിപ്പാട് മുതിര്‍ന്ന ഭാരവാഹികളെ ആദരിച്ചു. ജനറല്‍ സെക്രട്ടറി മധു അരീക്കര വിദ്യാനിധി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. സ്വര്‍ണ്ണത്ത് നാരായണന് നമ്പൂതിരിപ്പാട്, കെ.ഡി.ദാമോദരന്‍, എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തന്ത്രിമണ്ഡലം ജനറല്‍ സെക്രട്ടറി വൈകുണ്ഠം ഗോവിന്ദന് നമ്പൂതിരി, സ്വാഗതസംഘം വര്‍ക്കിങ് ചെയര്മാന് മധു ഹോരക്കാട്, സ്വാഗതസംഘം വൈസ് ചെയര്മാന്മാരായ കെ.വി. ദാമോദരന്‍ നമ്പൂതിരി, പി.ഡി. പരമേശ്വരന് നമ്പൂതിരി, നിര്‍വ്വാഹക സമിതിയംഗം കൊയ്ത്തടി പരമേശ്വരന് നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
21ാം നൂറ്റാണ്ടില്‍ സമുദായത്തിനു മുന്നിലുള്ള വെല്ലുവിളി നേരിടാന്‍ യോഗക്ഷേമസഭയെ പ്രാപ്തമാക്കുവാന്‍ യുവതലമുറ മുന്നിട്ടിറങ്ങണമെന്ന് യുവജനസഭാസമ്മേളനം ഉദ്ഘാടനം ചെയ്ത അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ. പറഞ്ഞു. യുവജനസഭാ സംസ്ഥാന പ്രസിഡന്റ് സുധീപ് മുണ്ടാരപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മാധവന് മരങ്ങാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ശന്തനു എം നമ്പൂതിരി, യുവശക്തി പ്രസിഡന്റ്ലക്ഷ്മി ജയപ്രകാശ്, സെക്രട്ടറി അശ്വതി, പ്രസാദ് വട്ടപ്പറമ്പ്, എ.പി. ജയശങ്കര്‍, സതീഷ് എസ്. പോറ്റി, സുനില്‍ നാരായണന് നമ്പൂതിരി, അനൂപ് ഡി. വെള്ളാലം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: