കരുനാഗപ്പള്ളി: ഒരു തുള്ളിവെള്ളം പോലും എടുക്കാന്‍ പറ്റാതെ വിഷമിക്കുകയാണ് കോഴിക്കോട്ടെ പ്രദേശവാസികള്‍. കരുനാഗപ്പള്ളി കോഴിക്കോട്ട് 21 മുതല്‍ 24 വരെയുള്ള വാര്‍ഡുകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. അതേസമയം ക്ഷാമം പരിഹരിക്കുന്നതിന് കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തില്‍ 12 ലക്ഷം രൂപ ചെലവാക്കി നിര്‍മ്മിച്ച കുഴല്‍ക്കിണറിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് അതില്‍ നിന്നും ഒരു തുള്ളിവെള്ളം പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ശുദ്ധജലമല്ലയെന്ന കാരണത്താലാണ് ഇപ്പോള്‍ കുടിവെള്ളം പമ്പ് ചെയ്യാത്തത്.
ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ആറു ലക്ഷത്തോളം രൂപ ചെലവാക്കി കുഴല്‍കിണര്‍ നിര്‍മിച്ച് ശുദ്ധജലമാണെന്ന് ബോധ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ആറുലക്ഷം രൂപ കൂടി ചെലവഴിച്ച് മോട്ടറും കെട്ടിടവും ഉള്‍പ്പടെ മറ്റു സൗകര്യങ്ങളും നഗരസഭ ഒരുക്കിയത്. എന്നാല്‍ വാട്ടര്‍ അതോറിട്ടി അധികൃതര്‍ പറയുന്നത്. കുഴല്‍കിണറില്‍ നിന്നും ഉപ്പുവെള്ളമാണ് വരുന്നത്. അത് ഉപയോഗപ്രദമല്ല. ഇതുമൂലം ദുരിതം അനുഭവിക്കുന്നത് നൂറുകണക്കിന് വീട്ടുകാരും തീരവാസികളുമാണ്. ജലദൗര്‍ലഭ്യം ഇല്ലാതാക്കാന്‍ പൊതുജന ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ ചെലവാക്കിയിട്ടും ഒരുതുള്ളി വെള്ളം പോലും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോഴുള്ളത്. ജനങ്ങളുടെ ദീര്‍ഘനാളത്തെ സമ്മര്‍ദ്ദങ്ങളുടെ ഫലമായി നിര്‍മ്മിച്ച കുഴല്‍കിണറിന്റെ വിഷയത്തില്‍ നടന്ന അഴിമതി അേന്വഷിക്കണമെന്ന് ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: