കോഴിക്കോട്: ചേളന്നൂര്‍ കണ്ണങ്കരയില്‍ കോഴിക്കോട് എക്സൈസ് സംഘം നടത്തിയ റെയിഡില്‍ 500 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി പി ദിവാകരന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കണ്ണങ്കര മുറോത്ത് താഴം പുഴയോരത്ത് നിന്നും വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. ഇവ പിന്നീട് സംഭവസ്ഥലത്ത് വെച്ച് നശിപ്പിച്ചു. പ്രതികളെക്കുറിച്ച് അന്വേഷണമാരംഭിച്ചു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി പി അബ്ദുള്‍ ഇലാഹ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഗംഗാധരന്, റിഷിത്ത് കുമാര്‍, രാജേഷ്, രഞ്ജിത്ത്, ഉല്ലാസ് എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.
വിദേശമദ്യത്തിന്റെ ലഭ്യതക്കുറവ് മൂലം വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനവും വിപണനവും വര്‍ധിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എക്സൈസ് വകുപ്പ് പരിശോധന ഊര്‍ജ്ജിതമാക്കിയത്. ജില്ലയില്‍ വാറ്റ് ചാരായം, മാഹി മദ്യം എന്നിവ വ്യാപകമായ സാഹചര്യത്തിലാണ് എക്സൈസിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: