രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 15 ഭാരത മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റു ചെയ്തു. തമിഴ്നാട്ടില്‍ നാഗപട്ടണത്തെ അക്കരപേട്ടൈ തീരത്ത് നിന്ന് പുറപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളി ബോട്ടുകളെ പിന്തുടര്‍ന്ന ലങ്കന്‍ നേവി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ വടക്കന്‍ ശ്രീലങ്കയിലെ കങ്കെസാന്തുറെയിലേക്ക് കൊണ്ടു പോയതായാണ് സൂചന.
കച്ചിതീവിന് സമീപം മറ്റൊരു സംഘം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിന്തുടര്‍ന്ന ശ്രീലങ്കന്‍ നാവികസേന ബോട്ടുകള്‍ക്കും മത്സ്യബന്ധന വലകള്‍ക്കും വലിയ തോതില്‍ നാശനഷ്ടമുണ്ടാക്കിയതായി മത്സ്യത്തൊഴിലാളി സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു.
പല ബോട്ടുകളിലേയും ഉപകരണങ്ങളും വലകളും ലങ്കന്‍ നേവി കടലിലെറിഞ്ഞു. അറുപതോളം ബോട്ടിലെ ഉപകരണങ്ങളാണ് ശ്രീലങ്കന്‍ നേവി നശിപ്പിച്ചത്. മേഖലയില്‍ ഇനി മുതല്‍ മത്സ്യബന്ധനം നടത്തരുതെന്ന് തങ്ങളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.
ഒരു ബോട്ട് ഇതിനിടയില്‍ മുങ്ങിയതായും മറ്റ് ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഇവരെ രക്ഷപ്പെടുത്തിയതായും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: