സര്‍വ്വേശ്വരന്റെ ഗുണങ്ങള്‍ വര്‍ണ്ണിയ്ക്കണം.; കേല്ക്കണം.അതുവഴിയ്ക്കേ മനസ്സിനെ ശുദ്ധീകരിയ്ക്കാന്‍ പറ്റൂ. മനസ്സിനെ ശുദ്ധീകരിയ്ക്കുവാന്‍ ഭക്തിയ്ക്ക് കഴിവുണ്ട്. വ്രതാനുഷ്ഠാനാദികള്ക്ക് ഈകഴിവില്ല. ഇത്രത്തോളം.
ഈശ്വരഭക്തി ഇല്ലാത്തവന് പാപത്തിന് എന്തു പരിഹാരം ചെയ്തിട്ടും കാര്യമൊന്നുമില്ല. അതൊന്നും സഫലമാവുകയില്ല. ഒരു മരക്കഷ്ണം പുണ്യതീര്‍ത്ഥത്തില്‍ മുക്കിയാല്‍ ശുദ്ധീകരിയ്ക്കപ്പെടില്ല.
മാതൃകാ പുരുഷന്മാര് എന്തിനെ പ്രമാണമാക്കുന്നുവോ അതിനെ മറ്റുള്ളവരും പ്രമാണമാക്കുന്നു. മാതൃകാപുരുഷന്മാര് എന്തൊക്കെ ചെയ്യുന്നുവോ അതൊക്കെചെയ്യാന് സാധാരണക്കാരും തുനിയുന്നു.
കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ബന്ധുക്കള്‍, സ്ത്രീകള്‍ ക്ക് ബന്ധു ഭര്‍ത്താവ്, സന്യാസിയ്ക്ക് ബന്ധു ഗൃഹസ്ഥന്, പ്രജകള്‍ക്ക് ബന്ധു പജാപതി.
ജനിച്ചവരെല്ലാം മരിയ്ക്കും തീര്‍ച്ചയായും മരണം അനിവാര്യമാണ്.അതിനാല്‍ ഒരു യോഗിയായിമാറിആത്മധ്യാനനിരതനായിത്തീര്ന്ന് ദേഹം വിടുക. അഥവാ പിന്തിരിഞ്ഞ് ഓടാതെ സമര രംഗത്ത് മരിച്ചുവീഴുക.
അന്യന്റെ ദുഃഖം കാണുമ്പോള്‍ സ്വയം ദുഃഖിക്കുകയും, അന്യന്റെ സുഖം കാണുമ്പോള്‍ സ്വയം ആനന്ദിയ്ക്കുകയും ചെയ്യുന്നത്് ആരോ അവന്റെ ധര്‍മ്മമാണ് ധര്‍മ്മം.-മഹാത്മാക്കള്‍ ആദരിയ്ക്കുന്ന അനശ്വരമായ ധര്‍മ്മം.
ഒരുവന് സര്‍വ്വേശ്വര ഭജനത്തിന് പോകുമ്പോള്‍ അവന്റെ സകല ധനവും ചേര്‍ന്നുപോകും അതോടെ ബന്ധുക്കള്‍ അവനെ കൈവിടും. ആനേരത്ത് തുണയ്ക്കെത്തുന്നത് ഈശ്വരന് മാത്രമായിരിയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: