ചങ്ങനാശ്ശേരി: മലയില്‍കുന്ന് നിവാസികള്‍ക്ക് മലയില്കുന്നിലുള്ള വാട്ടര്‍ ടാങ്കില്‍ നിന്നും വെള്ളിയാഴ്ച മുതല്‍ വിതരണം തുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.മധു ഉറപ്പു നല്കി. ഇന്നലെ വാര്‍ഡ് കൗണ്‍സിലര്‍ സന്ധ്യാ മനോജിന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ പ്രദേശവാസികള്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിരുന്നു. കുടിവെള്ള പ്രശ്നത്തില്‍ തീരുമാനമാകുന്നതുവരെ സത്യഗ്രഹം ഇരിക്കുന്നതിന് നൂറുകണക്കിന് ഉപഭോക്താക്കളും ചെറുകരകുന്നില്‍ എത്തി. തിരുവല്ലയില്‍ നിന്നും എക്സിക്യൂട്ടിവ് എന്‍ജിനീയറെത്തി നടത്തിയ ചര്‍ച്ചയില്‍ കൗണ്‍സിലര്‍മാര്‍ക്കും, റെസിഡന്റ് അസോസിയേഷന് പ്രതിനിധികള്‍ രേഖാമൂലം ഉറപ്പ് നല്കിയ ശേഷമാണ് സത്യഗ്രഹം അവസാനിപ്പിച്ചത്. ഒരുമാസത്തിലേറെയായി കുടിവെള്ളം കിട്ടാത്ത ഉപഭോക്താക്കള്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ എത്തിയിരുന്നു. മലയില്‍കുന്ന് വാട്ടര്‍ ടാങ്കിന്റെ നിര്‍മ്മാണത്തിലെ അഴിമതിയെപ്പറ്റി ജന്മഭൂമി മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: